COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം, തിരുവനന്തപുരത്ത് ആശങ്ക തുടരുന്നു

തിരുവനന്തപുരം : കോവിഡ് ബാധ , തിരുവനന്തപുരത്ത് രൂക്ഷമായി തന്നെ തുടരുന്നു. ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും രോഗം വ്യാപിക്കുന്നതാണ് നിലവിലെ ആശങ്കയ്ക്ക് കാരണം. ജൂലായിൽ മാത്രം 4531 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . ഇതിൽ 3167 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധ റിപ്പോർട്ട് ചെയപ്പെട്ട ജൂലൈയിൽ 23 ശതമാനം രോഗികളും തിരുവനന്തപുരത്ത് നിന്നുള്ളവരാണ്.

ജൂൺ 30ന് 97 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി‍എസ്‍എസ്‍‍സിയിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്ത് ആശങ്ക തീരദേശത്തേക്ക് പടർന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയർന്നു. പത്താം തീയതി 129, 14ന് 200, 16ന് 339 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 17നു 246 പേർക്ക് രോഗം ബാധിച്ച പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ലാർജ്ജ് ക്ലസ്റ്ററുകൾക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു.

തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കൽ സോണുകളായി തിരിച്ചാണ് രോഗവ്യാപനത്തെ ചെറുത്തത്. എന്നാൽ ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പകരുന്നു, അഞ്ചുതെങ്ങിന് സമീപത്തെ കടയ്ക്കാവൂരിലും പൊഴിയൂർ ഉൾപ്പെടുന്ന കുളത്തൂരിലും കോവിഡ് വ്യാപനം ഉയർന്നു തന്നെ. പാറശ്ശാലയും നെയ്യാറ്റികര, കട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ആശങ്കയേറുന്നു. നഗരത്തിലുള്ള ബണ്ട് കോളനിയിൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 38 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രായമായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മുൻഗണ നൽകി പ്രതിദിനം 1500ന് അടുത്ത് പരിശോധനകളാണ് ജില്ലയിൽ നിലവിൽ നടത്തുന്നത്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള സുപ്രധാന നയമാറ്റത്തിലേക്കും കടക്കുന്നു. അടുത്ത ദിവസം ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറങ്ങുമെന്നാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button