KeralaLatest NewsNews

ഇതര സംസ്ഥാന തൊഴിലാളികൾ വഴി കേരളത്തിൽ കള്ളനോട്ടുകൾ എത്തുന്നതായി സൂചന

തിരുവനന്തപുരം : ഇതര സംസ്ഥാന തൊഴിലാളികൾ വഴി കേരളത്തിൽ കള്ളനോട്ടുകൾഎത്തുന്നതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇത് സമ്പന്ധിച്ച വിവരങ്ങൾ ലഭിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുമെത്തുന്ന ചില തൊഴിലാളികളാണ് ഇവ കൊണ്ടുവരുന്നതത്രേ. 15,000 രൂപയുടെ യഥാർത്ഥ നോട്ടുകൾ നൽകിയാൽ 50,000 രൂപയുടെ വ്യാജനോട്ടുകള്‍ തിരികെ നല്‍കുന്നതാണ് കള്ളനോട്ട് സംഘത്തിന്റെ രീതിയെന്നാണ് വിവരം. നോട്ടുകൾ വിതരണം ചെയ്യുന്നതിനായി ബംഗാളിലെ ചില ഏജന്റുമാര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു. കേരളം കൂടാതെ കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഈ സംഘം പ്രവർത്തിക്കുന്നതായും, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരുടെ പക്കലും ഈ നോട്ടുകള്‍ എത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം 500 രൂപയുടെ രണ്ട് നോട്ടുകളുമായി 19ആം മൈല്‍ സ്വദേശി കളരിക്കല്‍ ടെനിയെ (25) മണിമല  പോലീസ് പിടികൂടിയിരുന്നു. വാഴൂരിലെ ഒരു പെട്രോള്‍  പമ്പിൽ ല്‍ ഇന്ധനം നിറച്ചശേഷം ഈ നോട്ട് നൽകുകയായിരുന്നു. ശേഷം ചില്ലറയാക്കാന്‍ ഒരു 500ന്റെ വ്യാജനെ കൂടി നല്കി. സംശയം തോന്നിയ പമ്ബ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകളാണെന്ന് കണ്ടെത്തിയതും ടെനി പിടിയിലായതും. ഇയാൾക്ക് നോട്ടുകള്‍ നല്കിയ ആളെയും  പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

500, 2000 രൂപയുടെ നോട്ടുകളാണ് വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ അടിച്ചതാവാം നോട്ടുകളെന്ന് സംശയംമുള്ളതിനാൽ ആ വഴിക്ക് അന്വേഷണമുണ്ടാകും. . ബംഗ്ലാദേശില്‍ നിന്ന് ബംഗാളില്‍ എത്തിച്ച്‌ ജോലിക്കായി പോവുന്ന തൊഴിലാളികളുടെ പക്കല്‍ ഏല്പിക്കുന്നതാവാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button