Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസിൽ, ശിവശങ്കറിനെയും , ജലീലിനെയും തല്‍ക്കാലം വിടില്ലെന്നുറപ്പിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ : തെളിവുകള്‍ കണ്ടെത്താൻ തീവ്രപരിശോധന

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും, മന്ത്രി കെ.ടി. ജലീലിനുമെതിരായ അന്വേഷണം തുടർന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇരുവര്‍ക്കുമെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള തീവ്രപരിശോധനയിലാണ് കസ്റ്റംസും എന്‍.ഐ.എയുമെന്നാണ് റിപ്പോർട്ട്. ഇരുവരും വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയോയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍റ്സ് (ഡി.ആര്‍.ഐ), എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവർ പരിശോധിക്കുന്നത്.

എന്‍.ഐ.എയും കസ്റ്റംസും മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും കാര്യമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ശിവശങ്കറിെന്‍റ സാമ്ബത്തിക ഇടപാടുകളിലേക്ക് അന്വേഷണം വഴിതിരിച്ചത്. ശിവശങ്കറുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യംചെയ്തപ്പോൾ സ്വപ്ന സുരേഷുമായി നടന്ന സാമ്ബത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചുവെന്നാണ് വിവരം. പ്രതികളായ സ്വപ്നയും സന്ദീപും എന്‍.ഐ.എ കസ്റ്റഡിയിലുള്ള കെ.ടി. റമീസും ശിവശങ്കറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല.

മന്ത്രി ജലീലും യു.എ.ഇ കോണ്‍സുലേറ്റും സ്വപ്നയുമായുള്ള ചട്ടങ്ങള്‍ ലംഘിച്ചുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമങ്ങളും വിവിധ ഏജന്‍സികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ആപ്ടിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കോണ്‍സുലേറ്റിെന്‍റ വാഹനങ്ങള്‍ ഇടയ്ക്കിടെ സി ആപ്റ്റില്‍ എത്തിയെന്നും ചില പാക്കറ്റുകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ വിദേശത്ത് അച്ചടിച്ച മതഗ്രന്ഥമായിരുന്നെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നുണ്ട്. കോണ്‍സല്‍ ജനറലിനും അറ്റാഷെക്കും സ്വര്‍ണക്കടത്തിന് കമീഷന്‍ നല്‍കിയിരുന്നുവെന്നെ പ്രതികളുടെ മൊഴിയാണ് ഇതില്‍ പ്രധാനം. തമിഴ്നാട്ടില്‍ പിടിയിലായ സ്വര്‍ണക്കടത്ത് ഏജന്‍റുമാരുടെ വിസ സ്റ്റാമ്ബിങ് ഉള്‍പ്പെടെ നടന്നത് തിരുവനന്തപുരത്തായിരുന്നെന്നതും കോണ്‍സുലേറ്റിനെ കൂടുതല്‍ സംശയത്തിലാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button