COVID 19Latest NewsNewsInternational

ഇറാനിൽ കോവിഡ് സ്ഥിതിഗതികൾ രൂക്ഷമാകുന്നു; ഓരോ ഏഴു മിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി റിപ്പോർട്ട്

ടെഹ്റാൻ : ഇറാനിൽ ഓരോ ഏഴു മിനിറ്റിലും ഒരു കോവിഡ് മരണം നടക്കുന്നതായി അവിടുത്തെ ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഫേസ് മാസ്കുകളോ സാമൂഹിക അകലങ്ങളോ ഇല്ലാതെ തിരക്കേറിയ ടെഹ്‌റാൻ തെരുവിൽ നിരവധി ആളുകൾ കൂട്ടംകൂടി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും ചാനലുകൾ പുറത്തുവിട്ടിരുന്നു.

കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഇറാനിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. രാജ്യത്ത് കഴിഞ്ഞ മണിക്കൂറുകളിൽ മാത്രമായി 215 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇറാനിൽ മരണസംഖ്യ 17,405 ആയി ഉയർന്നു.

അതേസമയം ഇറാനിൽ പുതിയതായി 2,598 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗബാധിതരുടെ എണ്ണം 312,035 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് സിമ സദാത് ലാരി പറഞ്ഞു. കോവിഡ് രോഗബാധിതരുടെ എണ്ണവും മരണവും സംബന്ധിച്ച് ഇറാൻ പുറത്തുവിടുന്ന കണക്ക് തെറ്റാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇറാനിലെ രോഗികളുടെ എണ്ണവും മരണനിരക്കും ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ മൂന്നിരട്ടിയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ പകുതിയോടെ നിയന്ത്രണങ്ങൾ കുറച്ചതോടെയാണ് കോവിഡ്-19 മരണങ്ങൾ വർദ്ധിച്ചത്. ആരോഗ്യ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ വീണ്ടും നടപ്പാക്കുമെന്ന് ഇറാൻ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button