KeralaLatest NewsNews

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച്‌ ഒടുവില്‍ 7,500 രൂപ നല്‍കാതെ മുങ്ങിയ ആളെ അന്വേഷിച്ച്‌ ഓട്ടോ ഡ്രൈവര്‍

തൃശ്ശൂര്‍: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച്‌ പണം നൽകാതെ മുങ്ങിയ ആളെ തേടി ഓട്ടോ ഡ്രൈവര്‍. ചാലക്കുടിക്കാരന്‍ രേവത് ആണ് കടം നൽകിയ തുകയും ഇന്ധനചിലവും ഉൾപ്പെടെ 7,500 രൂപ നല്‍കാതെ മുങ്ങിയ ആളെ തേടുന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്ബോഴാണ് ഒരാള്‍ ഓടിയെത്തി സഹായം ചോദിച്ചത്. “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്നായിരുന്നു ചോദ്യം. നടന്‍ ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും രേവതിനോട് പറഞ്ഞിരുന്നു.

Read also: രാജ്യത്ത് പ്രായമായവര്‍ക്കെല്ലാം യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി

കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പ് നൽകിയിരുന്നു. ഉടൻ തന്നെ രേവത് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ഡീസലടിച്ച്‌ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച്‌ ഇയാള്‍ക്ക് ഭക്ഷണവും വാങ്ങി നൽകിയിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെത്തി. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകണമെന്നും പറഞ്ഞു. ജനറല്‍ ആശുപത്രിക്ക് ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും ആള്‍ വരാതായപ്പോഴാണ് സംശയം തോന്നിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button