KeralaLatest NewsNews

മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നു, ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് എൻഐഎ റിപ്പോർട്ട് ; മുഖ്യമന്ത്രി  രാജി വച്ച് അന്വഷണം നേരിടണം : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നു, ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് എൻഐഎ റിപ്പോർട്ടെന്നു സുരേന്ദ്രൻ പ്രതികരിച്ചു.

സ്വർണക്കടത്ത് കേസ് പുറത്തു വന്നതിന്‍റെ പിറ്റേന്ന് തന്നെ ഞങ്ങൾ ഇക്കാര്യം പറഞ്ഞിരുന്നു. വളരെ ഗൗരവമേറിയ കാര്യമാണിത്, സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം തെളിഞ്ഞു. രാജി വച്ച് അന്വഷണം നേരിടണം. എങ്കിൽ മാത്രമേ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ സാധിക്കു. എൻഐഎ വിശ്യാസ്യതയുള്ള ഏജൻസിയാണ്. എൻഐഎയുടെ അന്വേഷണത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണെന്നും, അതുകൊണ്ട് മുഖ്യമന്ത്രിക്ക് മുടന്തൻ ന്യായം പറയാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ആണ് കോടതിയിൽ ഇക്കാര്യം ധരിപ്പിച്ചത്. ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫിസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.

ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് മുഖ്യപങ്കുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ മുന്നോട്ടുവെച്ചത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button