Latest NewsIndiaNews

അമ്മയ്ക്ക് ചായ ഇട്ടുനൽകാൻ തയാറായില്ലെന്ന് ആരോപിച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി മർദിച്ച് ഭർത്താവ്

അഹമ്മദാബാദ് : ഭർത്താവിന്റെ അമ്മയ്ക്ക് ചായ ഇട്ടുനൽകാൻ തയാറായില്ലെന്ന് ആരോപിച്ച് ഭർത്താവ് തന്റെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറിയെന്നും മർദിച്ചുവെന്നും ആരോപിച്ച് 23കാരിയായ യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്.

ഹിന്ദുക്കളെ സംബന്ധിച്ച് ശീതളാഷ്ടമി പൂജയായിരുന്നു തിങ്കളാഴ്ച. ഈ ദിവസം അടുക്കളയിൽ അഗ്നി ഉപയോഗിക്കാറില്ല. അതുകൊണ്ട് തലേദിവസം തന്നെ ഭക്ഷണം ഉണ്ടാക്കിവയ്ക്കുകയാണ് പതിവ്. അന്നേദിവസം അമ്മായി അമ്മ ചായ നൽകാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.  അടുക്കളയിൽ തീ കത്തിക്കാൻ പാടില്ലാത്തതിനാൽ ചായ ഇട്ടു അമ്മായി അമ്മയ്ക്ക് നൽകിയില്ല. ഇതിനെ തുടർന്ന് ഭർത്താവിന്റെ മുന്നിൽവെച്ച് അമ്മായി അമ്മയും താനുമായി വഴക്കുണ്ടായി. പിന്നാലെ ഭർത്താവ് തന്നെ മർദിക്കുകയായിരുന്നു. അമ്മായി അമ്മ നൽകിയ വടികൊണ്ടാണ് ഭർത്താവ് തന്നെ മർദിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു.

തുടർന്ന് വീട്ടിൽ നിന്നിറങ്ങി അടുത്തുള്ള ചായക്കടയിലേക്ക് പോയ യുവതിയെ ഭർത്താവും അമ്മയും പിന്തുടർന്നു. അവിടെ നിന്ന് വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുവരികയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പിന്നാലെ സ്വകാര്യ ഭാഗത്ത് മുളക് പൊടി വിതറിയ ശേഷം കമ്പുകൊണ്ട് അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. മകന് ജന്മം നൽകിയതോടെയാണ് തന്നെ അമ്മായി അമ്മയും ഭർത്താവും ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നു. പീഡനം സഹിക്കാനാകാതെ പലതവണ തന്റെ വീട്ടിലേക്ക് പോയി. എന്നാൽ കുറച്ചുനാളുകൾക്ക് മുൻപാണ് ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയതെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button