KeralaLatest NewsNews

സംസ്ഥാനത്ത് രോഗിയുമായി ബന്ധുക്കള്‍ രാത്രി കയറിയിറങ്ങിയത് ആറ് ആശുപത്രികള്‍

ഉരുവച്ചാല്‍ (കണ്ണൂര്‍) : സംസ്ഥാനത്ത് രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ആറ് ആശുപത്രികളില്‍ നിന്നാണ് ഇവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ന്യുമോണിയ ബാധിച്ചു ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 40 വയസ്സുകാരന്റെ നില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് രോഗിയുമായി ബന്ധുക്കള്‍ ആറ് ആശുപത്രികളില്‍ ആണ് രാത്രി കയറിയിറങ്ങിയത്. എന്നാല്‍ ആറിടത്തും ചികിത്സ നിഷേധിക്കുകയായിരുന്നു. ഇതോടെ സഞ്ചരിക്കേണ്ടി വന്നത് 70 കിലോമീറ്റര്‍ ആണ്. കണ്ണൂരിലെ ആശുപത്രികള്‍ കയ്യൊഴിഞ്ഞപ്പോള്‍ തലശ്ശേരിയിലെ ആശുപത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ജില്ലാ ആശുപത്രിയില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയ ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ബന്ധുക്കള്‍ രോഗിയെ ആംബുലന്‍സില്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചത്. എന്നാല്‍ കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞ് ആശുപത്രികള്‍ ഒന്നൊന്നായി കയ്യൊഴിഞ്ഞതോടെ ഒടുവില്‍ 8 മണിക്കൂറിനു ശേഷം പുറപ്പെട്ട ആശുപത്രിയില്‍ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. ഇരിട്ടിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടറെ വിളിച്ച് പുലര്‍ച്ചെ നാലോടെ തിരികെ അവിടെത്തന്നെ എത്തിക്കുകയായിരുന്നു. രോഗിക്ക് അടിയന്തര ചികിത്സ നല്‍കി. ഇന്നലെ വൈകിട്ടോടെ രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button