Onam Food 2020KeralaOnamnewsNewsFestivals

മലയാളികൾ മറന്നുതുടങ്ങുന്ന ഓണച്ചൊല്ലുകൾ

പൂവിളിയും ഓണപ്പാട്ടുമായി ഓണത്തപ്പനെ വരവേറ്റിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. എന്നാൽ ഓണാഘോഷങ്ങളിലെ പരമ്പരാഗതമായ പലതും നമുക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. അതിലൊന്നാണ് ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ. . “കാണം വിറ്റും ഓണം ഉണ്ണണം”, ” ഉള്ളതുകൊണ്ട് ഓണം പോലെ” എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്. ഇന്നത്തെ തലമുറ മറന്ന് തുടങ്ങിയ ഈ ഓണച്ചൊല്ലുകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

 

  • അത്തം പത്തോണം
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  • അത്തം പത്തിന് പൊന്നോണം
  • ഓണം മുഴക്കോലുപോലെ
  • പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
  • ഓണം പോലെയാണോ തിരുവാതിര
  •  

    ഓണം വരാനൊരു മൂലം വേണം

  •  

    ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം

  • ഓണം പോലെയാണോ തിരുവാതിര
  • ഓണം മുഴക്കോലുപോലെ
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
  • ഓണം വരാനൊരു മൂലം വേണം
  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം
  • അത്തം വെളുത്താൽ ഓണം കറുക്കും
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  • ഓണത്തിനല്ലയൊ ഓണപ്പുടവ
  • ഓണത്തേക്കാൾ വലിയ വാവില്ല
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  • കാണം വിറ്റും ഓണമുണ്ണണം
  • ഏഴോണവും ചിങ്ങത്തിലെ ഓണവും ഒരുമിച്ചു വന്നാലോ
  • ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും
  • ഓണത്തേക്കാൾ വലിയ മകമുണ്ടോ
  • ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
  • ഉള്ളതുകൊണ്ട് ഓണം പോലെ
  • ഉറുമ്പു ഓണം കരുതും പോലെ
  • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
  • ഓണം കേറാമൂല
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button