Latest NewsNewsIndiaInternational

ചൈനക്ക് എതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി ഇന്ത്യ : ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കന്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി.

ന്യൂ ഡൽഹി : ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ചൈനീസ് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദ് ചെയ്ത് ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള കരാറാണ് റദ്ദാക്കിയത്, ആഭ്യന്തര കന്പനിയെ കണ്ടെത്തുന്നതിന് പുതിയ ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സംയുക്ത സംരംഭമായ സിആര്‍ആസി പയനിയര്‍ ഇലക്‌ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുമായിട്ടായിരുന്നു കരാറെന്ന് വ്യക്തമായപ്പോഴാണ് ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .

സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ മുന്നോട്ടുവന്ന ആറ് കമ്പനികളിലെ ഏക വിദേശ കമ്പനിയായിരുന്നു ഇത്. ഭാരത് ഇന്‍ഡസ്ട്രീസ്, സംഗ്രൂര്‍, ഇലക്‌ട്രോവേവ്സ് ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്സ് എക്യുപ്മെന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികൾ.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്കി ഇലക്‌ട്രിക് കമ്പനിയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പയനിയര്‍ ഫി-മെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമായിരുന്നു ഇത്. 2015ലാണ് ഇരുകമ്പനികളും ചേര്‍ന്ന് പുതിയ കമ്പനി രൂപവത്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button