Latest NewsNewsIndia

45 യാത്രക്കാരുണ്ടായിരുന്ന ബസില്‍ വച്ച് വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി

ആഗ്ര: യമുന എക്‌സ്പ്രസ് ഹൈവേയില്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദില്ലി സ്വദേശി യുവതി ബലാത്സംഗത്തിനിരയായതായി പരാതി. ശനിയാഴ്ച ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം. കൃത്യം നടന്ന സമയത്ത് 45 യാത്രക്കാരുണ്ടായിരുന്നു, അവര്‍ ആ സമയത്ത് ഉറങ്ങുകയാണെന്ന് 30 കാരിയായ യുവതി പറഞ്ഞു. സംഭവത്തില്‍ മറ്റൊരു ബസില്‍ സഹായിയായി ജോലി ചെയ്യുന്ന രവി ഗുപ്തയെന്ന യുവാവിനെതിരെ ഐപിസി 376 വകുപ്പ് (ബലാത്സംഗം) പ്രകാരം പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു.

”അതിരാവിലെ, ഞാന്‍ വളരെ വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഞാന്‍ യാത്രക്കാര്‍ ഇരിക്കുന്നിടത്തേക്ക് നോക്കിയപ്പോള്‍ ഒരു സ്ത്രീ രവിയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന്, ”രണ്ട് ഡ്രൈവര്‍മാരില്‍ ഒരാളായ ഇന്ദ്രപാല്‍ പറഞ്ഞു, ഇത് സംഭവിക്കുമ്പോള്‍ രണ്ടാമത്തെ ഡ്രൈവര്‍ ശിവരാജിന് വളയം കൈമാറിയിരുന്നു.

യുവതി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറായ 112 ലേക്ക് വിളിക്കുകയും ബസില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പോലീസിനോട് പറയുകയും ചെയ്തു. പുലര്‍ച്ചെ 5.30 ന് യമുന എക്‌സ്പ്രസ് ഹൈവേയുടെ നോയിഡ ഭാഗത്തുള്ള മാന്ത് ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയപ്പോളാണ് സംഭവം ഉണ്ടായതെന്ന് എസ്പി ഷിരീഷ് ചന്ദ്ര പറഞ്ഞു. ബസ് അടുത്ത സ്ഥനലമായ 65 ലേക്ക് പോയപ്പോള്‍ പോലീസ് പിടിച്ച് നിര്‍ത്തുകയായിരുന്നു.

ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്ക് ഞാന്‍ ഡബിള്‍ ഡെക്കര്‍ ബസിലാണ് യാത്ര ചെയ്തത്. താമസിയാതെ, രവിയും ബസില്‍ കയറി. സ്ലീപ്പര്‍ സീറ്റില്‍ താനുറങ്ങിയ സമയത്ത് അയാള്‍ എനിക്കരികിലെത്തി രവി എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും എന്റെ വായില്‍ തുണി തിരുകി എന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇത് സംഭവിക്കുമ്പോള്‍ 45 യാത്രക്കാരുണ്ടായിരുന്നു, അവരെല്ലാം ഉറക്കത്തിലായിരുന്നു ”യുവതി പറഞ്ഞു.

സംഭവ ശേഷം യുവതി ബഹളം വെച്ചതോടെയാണ് എല്ലാവരും അറിഞ്ഞത്. അതേസമയം, അറസ്റ്റിലായ രവി യുവതിയുടെ ആരോപണം നിഷേധിച്ചു.

shortlink

Post Your Comments


Back to top button