Latest NewsNewsIndia

കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം ; 18 കാരന് നേരെ 2 തവണ വെടിയുതിര്‍ത്തു

ശരിയായി പാര്‍ക്ക് ചെയ്തിട്ടില്ലാത്ത കാര്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 18 വയസുകാരന്റെ കാലില്‍ രണ്ടു തവണ വെടിയുതിര്‍ത്തു. തെക്കന്‍ ദില്ലിയിലെ ഛത്തര്‍പൂര്‍ പ്രദേശത്ത് ഞായറാഴ്ച സുഹൃത്തിനൊപ്പം പാനിപ്പൂരി കഴിക്കുന്നതിനിടെയാണ് സംഭവം. ഒരാള്‍ക്ക് വെടിയേറ്റ പരിക്കേറ്റിട്ടുണ്ടെന്ന് ഞായറാഴ്ച രാത്രി 10.07 നാണ് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഛത്തര്‍പൂര്‍ നിവാസിയായ പ്രഭ്പ്രീത് സിങ്ങിന്റെ വലതു കാലിനാണ് രണ്ട് വെടിയേറ്റത്. ഇയാളെ ഉടനെ എയിംസിലേക്ക് കൊണ്ടുപോയി.

വെടിയേറ്റ പ്രഭ്പ്രീത് സുഹൃത്തുക്കളായ രാമന്‍, സുജല്‍ എന്നിവര്‍ക്കൊപ്പം ഒരു തെരഞ്ഞെടുപ്പ് ഓഫീസിന് സമീപം പാനിപ്പൂരി കഴിക്കാന്‍ പോയതായിരുന്നു എന്ന് ആശുപത്രിയില്‍ വച്ച് സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. ശരിയായി പാര്‍ക്ക് ചെയ്തിട്ടില്ലാത്ത കാര്‍ നീക്കാന്‍ പരിക്കേറ്റയാള്‍ ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോള്‍ പ്രതികള്‍ക്ക് ദേഷ്യം വരുകയും, അവരില്‍ ഒരാള്‍ ഇരയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതികള്‍ രണ്ടുപേരും ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളായ ചേതന്‍ (22) എന്ന യുവാവിനെ പരാതിക്കാരന് അറിയാമെന്ന് ഡിസിപി പറഞ്ഞു.

അന്വേഷണത്തിനിടെ കുറ്റകൃത്യത്തില്‍ ഉപയോഗിച്ച കാര്‍ കണ്ടെടുക്കുകയും ചേതനെ പിടികൂടുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതി – മനോജ് (40) എന്നയാളാണ്. ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ പിടികൂടാനായി തെരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button