Latest NewsKeralaNews

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിലിയാരുടെയും പേര് ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു : പ്രതികരിച്ച് ഹിന്ദുഐക്യവേദി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിലിയാരുടെയും പേര് ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു പ്രതികരിച്ച് ഹിന്ദുഐക്യവേദി. ഈ പേരുകള്‍ ഒഴിവാക്കണമെന്ന്
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ഫെയ്സ്ബുക്കില്‍ കുറിച്ചു.

read also : സുടാപ്പീസ് സഖാപ്പീസ്… ,പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയില്‍ വാരിയം കുന്നനും അലി മുസ്ലിയാരും … എന്തൊരു മറിമായം അല്ലെ… പുസ്തകം പുറത്തിറക്കിയത് കേന്ദ്ര സര്‍ക്കാറാണെങ്കിലും അതിലേക്ക് വേണ്ട കേരളത്തിലെ വിവരങ്ങള്‍ നല്‍കിയത് പിണറായി സര്‍ക്കാര്‍…അലി അക്ബറുടെ കുറിപ്പ് വൈറല്‍

തുര്‍ക്കിയിലെ ഖലീഫയ്ക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921ലെ മാപ്പിള ലഹളയെന്നും വാസ്തവത്തില്‍ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയതെന്നും ശശികല പറഞ്ഞു. അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കള്‍ക്കാണ്. തികഞ്ഞ വംശഹത്യയാണ മാപ്പിള ലഹളയില്‍ നടന്നത്. പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടിന് വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും ശശികല പറഞ്ഞു.

കെ.പി ശശികലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഐസിഎച്ച്ആറും ചേര്‍ന്ന്
തമിള്‍നാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു . തുര്‍ക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങള്‍ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള .വാസ്തവത്തില്‍ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത് .അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കള്‍ക്കാണ്. തികഞ്ഞ വംശഹത്യയാണ മാപ്പിള ലഹളയില്‍ നടന്നത് .പിന്നീട് കേരളത്തിലെ ഭരണാധികാരികള്‍ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയതു . അതിനെ പിന്‍പറ്റിയാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവില്‍ സ്ഥാനം പിടിച്ചത് .

അലി മുഹമ്മദ് . നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അല്‍ത്താര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേര്‍ച്ച് ആന്റ് എഡിറ്റോറിയല്‍ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവില്‍ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കല്‍ നടത്തിയത് .ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത് . നാടിന്റെ സംസ്‌കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകള്‍ക്കും വിരുദ്ധമായ ഈ നിഘണ്ടു പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം . സാംസ്‌കാരിക വകുപ്പും ഇന്ത്യന്‍ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റു തിരുത്തി

സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും വംശഹത്യ നടത്തിയ വാരിയന്‍ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലിമുസലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉള്‍പ്പെട്ട പുസ്തകം പിന്‍വലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാര്‍ത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും.
K P ശശികല ടീച്ചര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button