മെല്‍ബണ്‍: ചൈനയുമായി നയതന്ത്ര യുദ്ധം ആരംഭിച്ച് ഓസ്‌ട്രേലിയ. രണ്ട് ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്‌ട്രേലിയ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ക്‌സിന്‍ഹുവ, ചൈന ന്യൂസ് സര്‍വീസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരുടെ വിസയാണ് ഓസീസ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
ഇതിനു പുറമെ, രണ്ട് ചൈനീസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അധികൃതര്‍ പരിശോധന നടത്തിയതായും ചില രേഖകള്‍ പിടിച്ചെടുത്തതായും അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഓസ്‌ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതായി ആരോപിച്ചാണ് പരിശോധന നടത്തിയത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും (എഎഫ്പി) ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും (എഎസ്‌ഐഒ) സംയുക്തമായാണ് പരിശോധന നടത്തിയത്.
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ച് സേവാഭാരതി പ്രവർത്തകർ
ന്യൂ സൗത്ത് വെയില്‍സില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരിലുള്ള ഒരു വസ്തുവുമായി ബന്ധപ്പെട്ടാണ് എഎഫ്പി-എഎസ്‌ഐഒ സേനകള്‍ പരിശോധന നടത്തിയത്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ചീഫ് ടാഓ ഷെലന്‍, ചൈന റേഡിയോ ഇന്റര്‍നാഷണലിന്റെ സിഡ്‌നി ബ്യൂറോ ചീഫ് ലി ഡയോങ് എന്നിവരുടെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്.
Post Your Comments