KeralaLatest NewsIndia

ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച്‌ ഒടുവില്‍ ഒപ്പുവെച്ച്‌ വാങ്ങി, തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായി സൂചന : അടുത്ത ചോദ്യം ചെയ്യൽ ബിനീഷിന് നിർണ്ണായകം

കൊച്ചി: ഏറെ ആത്മവിശ്വാസത്തോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ തന്നെ. എന്നാല്‍, ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും ആദ്യ മണിക്കൂറുകളില്‍ത്തന്നെ ബിനീഷില്‍ നിന്ന് ചോര്‍ന്നുപോയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ച്‌ മൊഴി രേഖാമൂലം എടുക്കുന്നത് പിന്നീട് കള്ളമെന്നു തെളിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചോദ്യംചെയ്യലിനു മുന്‍പുതന്നെ അന്വേഷണസംഘം ബിനീഷിനോടു പറഞ്ഞിരുന്നു.

സിനിമയിലേക്കോ മയക്കുമരുന്നു കേസ് ബന്ധങ്ങളിലേക്കോ കടക്കാതെ സ്വര്‍ണക്കടത്ത് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷില്‍നിന്ന് എടുത്തത്. കോടതിയില്‍ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നല്‍കുന്ന ഈ മൊഴി. പിന്നീട് മാറ്റിപ്പറയാനാകില്ല.

ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്. ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച്‌ ഒടുവില്‍ ഒപ്പുവെച്ച്‌ വാങ്ങുകയായിരുന്നു. ഈ രേഖ അന്വേഷണസംഘം ആവശ്യമെന്നു തോന്നുമ്ബോള്‍ കോടതിയില്‍ നല്‍കും. പണമിടപാടിന്റെ രേഖകളില്‍ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. പലപ്പോഴും കൃത്യമായ മറുപടികളില്ലായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. ബംഗളൂരു സിനിമാ ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായാണ് സൂചന.

കര്‍ണാടകയില്‍ വീണ്ടും വൻ ലഹരി വേട്ട; രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1350 കിലോ കഞ്ചാവ്

ബിനീഷ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്‍സിബി ആവശ്യപ്പെട്ടു.സാമ്ബത്തിക സ്രോതസ്സുകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം. ഇത് പൂര്‍ണമായി ഇ.ഡി. വിശ്വസിച്ചിട്ടില്ല.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏതൊക്കെയെന്നും എത്ര തുക കിട്ടിയെന്നും ഉള്‍പ്പെടെയുള്ള കണക്കുകള്‍ ബിനീഷ് ഇനി വ്യക്തമാക്കേണ്ടിവരും. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും മൊഴികള്‍ അവലോകനം ചെയ്തശേഷം വീണ്ടും വിളിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button