Latest NewsNewsInternational

ചൈനയും പാകിസ്താനും ചേർന്ന് ലോകത്തെ മുഴുവൻ തകർക്കാൻ ശേഷിയുള്ള ജൈവായുധം നിർമിക്കുന്നുവെന്ന് റിപ്പോർട്ട്

വുഹാൻ : ചൈനയും പാകിസ്ഥാനും സംയുക്തമായി ചേര്‍ന്ന് മാരകമായ രോഗാണുവിനെ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരവാദത്തില്‍ പാകിസ്താനും, കടന്നു കയറ്റത്തില്‍ ചൈനയ്ക്കുമെതിരെ ലോകരാജ്യങ്ങളില്‍ നിന്നും വ്യാപക എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും ഒന്നിച്ച് ജൈവായുധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്.

Also Read : കോവിഡ് വാക്‌സിൻ : ആശ്വാസ വാർത്തയുമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ

ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്ത മാദ്ധ്യമമാണ് പാകിസ്താനും ചൈനയും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും, പാകിസ്താന്‍ സൈന്യത്തിന്റെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായാണ് പുതിയ രോഗാണുവിനെ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് വിവരം.മാരകമായ രോഗാണുവിന്റെ ജനിതക ഘടന വേര്‍തിരിച്ചാണ് പരീക്ഷണം. മൃഗത്തില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരാന്‍ ശേഷിയുള്ള രോഗാണുവിനെയാണ് നിര്‍മ്മിക്കുന്നത് എന്നും മാദ്ധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Also Read : സ്വര്‍ണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് തലസ്ഥാനത്ത് ഉന്നത സ്വാധീനമുള്ള വനിതയുമായി ബന്ധം ; കൂടുതൽ വിവരങ്ങൾ പുറത്ത് 

2015 മുതല്‍ തന്നെ ചൈനയും പാകിസ്താനും രോഗാണുവിനായുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പരീക്ഷണങ്ങള്‍ക്കും മറ്റുമുള്ള ചിലവ് പൂര്‍ണ്ണമായും വഹിക്കുന്നത് ചൈനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button