Latest NewsIndia

സുശാന്ത്‌ കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും ഉദ്ധവ്‌ താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്ക്‌ ബന്ധം, അതാണ് തന്നെ മഹാരാഷ്ട്ര സർക്കാർ വേട്ടയാടുന്നത് – കങ്കണ

ഇതിനെ തുടർന്നാണ് ഇവർക്കെതിരെ ശിവസേനയും മഹാരാഷ്ട്ര ഗവണ്മെന്റും രംഗത്തെത്തിയത്.

മുബൈ: സുശാന്ത്‌ സിങ്‌ രജ്‌പുത്ത്‌ കേസില്‍ വിവാദ പരാമര്‍ശങ്ങളുമായി നടി കങ്കണ റണാവത്ത്‌. സുശാന്ത്‌ കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്ക്‌ ബന്ധമുണ്ടെന്ന്‌ അവര്‍ ആരോപിച്ചു. നേരത്തെയും കങ്കണ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു .

ഇതിനെ തുടർന്നാണ് ഇവർക്കെതിരെ ശിവസേനയും മഹാരാഷ്ട്ര ഗവണ്മെന്റും രംഗത്തെത്തിയത്. മുംബൈയില്‍നിന്നു ജന്മനാടായ ഹിമാചല്‍ പ്രദേശിലേക്കു മടങ്ങുന്നതിനു മുൻപാണ് നടി പുതിയ ആരോപണം ഉന്നയിച്ചത്‌. സുശാന്തിന്റെ കൊലപാതകികളെയും ബോളിവുഡിലെ ലഹരി മാഫിയയെയുംകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു എന്നതാണു മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയുടെ പ്രശ്‌നമെന്നും അവര്‍ പറഞ്ഞു.

തന്നെ വിമര്‍ശിച്ച ബോളിവുഡ്‌ താരങ്ങളെയും അവര്‍ വിമര്‍ശിച്ചു. കുറച്ചുപേര്‍ കാരണം ചലച്ചിത്ര മേഖലയെ ഒന്നടങ്കം അപമാനിക്കുന്നതിനോട്‌ യോജിപ്പിപ്പില്ലെന്നു അമിതാഭ്‌ ബച്ചന്റെ ഭാര്യയും മുന്‍ നടിയുമായ ജയ ബച്ചന്‍ രാജ്യസഭയില്‍ പ്രതികരിച്ചത്‌.സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിനിധിയാണു ജയ. പാലു കൊടുത്ത കൈക്കു തന്നെകൊത്തുന്ന തരത്തിലാണ്‌ ചലരുടെ പെരുമാറ്റമെന്നും അവര്‍ പറഞ്ഞു. ബോജ്‌പുരി, ഹിന്ദി നടനും ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി. എം.പിയുമായ രവി കിഷനാണ്‌ ഇന്നലെ പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചത്‌.

read also: ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ

ഇതോടെയാണു ജയക്കെതിരേ കങ്കണ തിരിഞ്ഞത്‌. തന്റെ സ്‌ഥാനത്ത്‌ ജയയുടെ മകള്‍ ശ്വേതയായിരുന്നുവെങ്കില്‍ ഇതേ നിലപാട്‌ സ്വീകരിക്കുമായിരുന്നോയെന്ന്‌ അവര്‍ ആരാഞ്ഞു. മകളെ ചെറുപ്പത്തില്‍ തന്നെ അടിച്ചവശയാക്കി മയക്കുമരുന്ന്‌ നല്‍കി പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ? അഭിഷേക്‌ ബച്ചന്‍ ഒരുദിവസം തൂങ്ങി മരിച്ചാല്‍ എന്താകും നിങ്ങള്‍ പറയുക.- കങ്കണ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button