Latest NewsKeralaIndia

ജലീൽ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്നയാൾ, സ്വര്‍ണ്ണക്കടത്തില്‍ വയനാട് എംപി രാഹുലിന്റെ മൗനം ജനങ്ങള്‍ കാണുന്നുണ്ട് : തേജസ്വി സൂര്യ

കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും പോലീസിനെ ഉപയോഗിച്ച്‌ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തേജസ്വി ഇന്നലെ ലോക്സഭയില്‍ പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി : നിരോധിത ഭീകര സംഘടനയായ സിമിയുടെ ആശയങ്ങള്‍ ജീവിതത്തില്‍ തുടരുന്ന വ്യക്തിയാണ് മന്ത്രി കെടി ജലീലെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി യുവ എംപി തേജസ്വി സൂര്യ. വിവാദ മത പ്രഭാഷകന്‍ സാഖിര്‍ നായിക്കിന്റെയും കെടി ജലീലിന്റെയും ശൈലി ഒന്നാണെന്നും തേജസ്വി കേരളത്തിൽ നിന്നുള്ള ഒരു ചാനലിനോട് പറഞ്ഞു.

കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഇന്നലെ പാര്‍ലമെന്രില്‍ ഉന്നയിച്ചത് തേജസ്വി സൂര്യായിരുന്നു. കേരള മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നും പോലീസിനെ ഉപയോഗിച്ച്‌ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തേജസ്വി ഇന്നലെ ലോക്സഭയില്‍ പറഞ്ഞിരുന്നു.

read also: സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകൾ

സ്വര്‍ണ്ണക്കടത്തിലൂടെ സിപിഎം കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തില്‍ വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ മൗനം ജനങ്ങള്‍ കാണുന്നുണ്ടെന്നും തേജസ്വി സൂര്യ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button