Latest NewsNewsInternational

90ലധികം നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്

ലോകത്തുതന്നെ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ് മാറുന്നതില്‍ അഭിമാനമേറെയുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.

ദോഹ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വിസുകളുള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേസ്. കൊറോണ വൈറസിന്റെ വ്യാപനത്തോടുകൂടിത്തന്നെ മുപ്പതോളം നഗരങ്ങളിലേക്ക് സര്‍വിസ് തുടര്‍ന്ന ഖത്തര്‍ എയര്‍വേസ്, ഇതിനകം തന്നെ നിരവധി നഗരങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുകയും ചെയ്തു.

ഒക്ടോബര്‍ മധ്യത്തോടെ അമ്മാന്‍, എന്‍തെബ്ബെ, ഹാനോയ്, സിഷിലെസ്, വിന്‍ഡ്ഹോക്, യെറേവാന്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനരാരംഭിക്കാനിരിക്കുകയാണ് കമ്ബനി. ആക്രയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കോപന്‍ഹേഗന്‍, ധാക്ക, എന്‍തെബ്ബെ, ഹാനോയ്, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, മനില, സിഷിലെസ്, സ്റ്റോക്ഹോം, വിന്‍ഡ്ഹോക്, യെറേവാന്‍ എന്നീ നഗരങ്ങളിലേക്ക് സര്‍വിസുകള്‍ പുനാരാരംഭിക്കാനും അല്ലെങ്കില്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാനും കമ്ബനി പദ്ധതിയിടുന്നുണ്ട്. ഇതോടെ ഖത്തര്‍ എയര്‍വേസിെന്‍റ രാജ്യാന്തര സര്‍വിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 90 കവിയും.

ലോകത്തുതന്നെ ആഗോള വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേസ് മാറുന്നതില്‍ അഭിമാനമേറെയുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാന്‍ ഖത്തര്‍ എയര്‍വേസിന് സാധിക്കുന്നുണ്ടെന്നും നേരത്തെയുണ്ടായിരുന്ന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതോടൊപ്പം നിലവിലെ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഖത്തര്‍ എയര്‍വേസ് ശ്രദ്ധയൂന്നുന്നുണ്ടെന്നും അല്‍ ബാകിര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

നിയന്ത്രണങ്ങള്‍ കൂടുതല്‍ നീക്കുന്നതോടെ ആഗോള തലത്തില്‍ സര്‍വിസുകള്‍ വര്‍ധിപ്പിക്കാനാണ് ഖത്തര്‍ എയര്‍വേസ് നീക്കം. ഉടന്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വിസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ്-19 കാരണം അന്താരാഷ്ട്ര സര്‍വിസുകള്‍ നിര്‍ത്തിവെച്ചതിനാല്‍, ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാക്കുപാലിച്ച്‌ ഖത്തര്‍ എയര്‍വേസ് ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. മാര്‍ച്ച്‌ മുതല്‍ റീഫണ്ട് ഇനത്തില്‍ 120 കോടി യു.എസ് ഡോളര്‍  മടക്കി നല്‍കിയേതാടെയാണിത്. കോവിഡ്-19 പ്രതിസന്ധികാലത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഖത്തര്‍ എയര്‍വേസ് സ്വദേശങ്ങളിലെത്തിച്ചത്. നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ പതിയെ വിപണിയില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാനാണ് ഖത്തര്‍ എയര്‍വേസ് പദ്ധതി.

യാത്രക്കാര്‍ക്ക് ഏറ്റവും ലളിതമായ ബുക്കിങ് നയങ്ങളാണ് കോവിഡ്-19 പശ്ചാത്തലത്തില്‍ ഖത്തര്‍ എയര്‍വേസ് മുന്നോട്ടുവെച്ചത്. സെപ്റ്റംബര്‍ 30ന് മുമ്ബായി ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേസ് ടിക്കറ്റുകള്‍ക്ക് രണ്ടുവര്‍ഷത്തെ കാലാവധിയാണ് കമ്ബനി ഓഫര്‍ നല്‍കുന്നത്. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് തീയതിയും സ്ഥലവും ആവശ്യാനുസരണം സൗജന്യമായി മാറ്റാനും കമ്പനി അവസരം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button