Latest NewsNewsIndia

ബംഗ്ലാവ് പൊളിച്ച സംഭവം: 2 കോ‍ടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കങ്കണയുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും

മുംബൈ: മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റനൗട്ട് സമർപ്പിച്ച ഹർജിയിന്മേൽ ബോംബെ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.

Read also: ആ കൃതി കമ്മ്യൂണിസ്റ്റ് വിരുദ്ധമായ രചനയല്ലെന്ന് മുഖ്യമന്ത്രി: സൗഹൃദപൂര്‍ണമായ വിമര്‍ശനമായി കാണണമെന്നും വിശദീകരണം

നിശ്ചിത പ്ലാനിൽ നിന്നു മാറി, ഒട്ടേറെ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം സെപ്റ്റംബർ 9നാണ് ബിഎംസി പൊളിച്ചത്. സോഫകൾ, വിലകൂടിയ ലൈറ്റുകൾ, അപൂർവ കലാസൃഷ്ടികൾ ഉൾപ്പെടെ ബംഗ്ലാവിന്റെ 40 ശതമാനം ബിഎംസി തകർത്തതായി കങ്കണ കോടതിയെ അറിയിച്ചു.

കോടതിയുടെ നിർദേശപ്രകാരം കേസിൽ കക്ഷികളാക്കിയ ശിവസേന നിയമസഭാംഗവും മുഖ്യ വക്താവുമായ സഞ്ജയ് റൗട്ട്, എച്ച്-വെസ്റ്റ് വാർഡിലെ ബിഎംസി ഉദ്യോഗസ്ഥൻ എന്നിവരോട് വിഷയത്തിൽ പ്രതികരണം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും കൂടുതൽ സമയം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോടതി ഇത് അനുവദിച്ചിരുന്നില്ല.

shortlink

Post Your Comments


Back to top button