Latest NewsIndiaEntertainment

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ

ദീപികയെക്കൂടാതെ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്.

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപികയെക്കൂടാതെ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതോടെ ഗോവയിലായിരുന്ന നടിമാര്‍ വ്യാഴാഴ്ച ഉച്ചയോടെ മുംബൈയിലേക്ക് തിരിച്ചു. സാറാ അലി ഖാന്‍ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ചിത്രങ്ങള്‍ വാര്‍ത്താഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ദീപിക വ്യാഴാഴ്ച തന്നെ ഗോവയില്‍നിന്നു മുംബൈയിലെത്തി. ഭര്‍ത്താവും നടുമായ രണ്‍വീര്‍ സിങ്ങിന് ഒപ്പമാണ് ദീപിക എത്തിയത്.

അതേസമയം ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെയും നടി രാകുല്‍ പ്രീത് സിങ്ങിനെയും ചോദ്യം ചെയ്തു. കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണു രാകുല്‍പ്രീതിനെയും കരീഷ്മ പ്രകാശിനെയും അന്വേഷണ സംഘം വിളിപ്പിച്ചത്.ദീപികയെ ചോദ്യം ചെയ്യുമ്ബോള്‍ തന്നെ ഒപ്പം അനുവദിക്കണം എന്നാവശ്യപ്പെട്ട് രണ്‍വീര്‍ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

read also: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും, എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ആത്മവിശ്വാസത്തോടെ ബി.ജെ.പി

നടിയുടെ ഉല്‍കണ്ഠാ രോ​ഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്‍വീറിന്റെ ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച്‌ എന്‍സിബി തീരുമാനം അറിയിച്ചിട്ടില്ല.2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്‍റെ അഡ്മിന്‍ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങള്‍ കൂടി അന്വേഷണ സംഘം ഇന്നലെ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button