Latest NewsNewsIndiaCrime

നാലാം വിവാഹത്തിന് മകൻ തടസം; ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ

പട്ന : നാലാമതും വിവാഹിതയാകാൻ ഭിന്നശേഷിക്കാരനായ മകൻ തടസമാകുമെന്ന് കരുതി കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാർ ഹസൻപുർ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് നാലുവയസുകാരനായ മകനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ മകൻ സജൻ കുമാർ ആണ് കൊല്ലപ്പെട്ടത്. ഊമയായ കുട്ടി ഭാഗികമായി അന്ധനുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് വർഷം മുമ്പായിരുന്നു ഭദൗൽ സ്വദേശിയായ അരുൺ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം. ഒരു വര്‍ഷം കഴിഞ്ഞ് ഇവർ തമ്മിൽ പിരിഞ്ഞു. കുഞ്ഞിനെ നോക്കാമെന്ന് ഭർത്താവ് പറഞ്ഞിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ ധർമ്മശീല മകനെയുമെടുത്താണ് അവിടെ നിന്ന് മടങ്ങിയത്.

അതിനു ശേഷം ഇവർ മറ്റൊരു വിവാഹം ചെയ്തു. എന്നാൽ ഇയാൾ വൈകാതെ മരിച്ചു. പിന്നീട് മുസാതഫപുർ സ്വദേശിയായ മഹേഷ് ചൗധരി എന്നയാളെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങൾക്ക് മുമ്പ് ഒരു വാഹനാപകടത്തിൽ ഇയാളും മരിച്ചു. ഇതെ തുടർന്നാണ് യുവതി വീണ്ടും വിവാഹത്തിനൊരുങ്ങിയത്. എന്നാൽ ഭിന്നശേഷിക്കാരനായ മകൻ തന്‍റെ ഭാവി ജീവിതത്തിന് ഒരു തടസമാകുമെന്ന് കരുതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന ഷഹ്ജഹൻപുർ പൊലീസ് പറയുന്നത്.

എന്നാൽ ദ്യം ചെയ്യലിൽ വീണ്ടും വിവാഹിതയാകുന്നതിനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് ഇവരുടെ ആദ്യഭർത്താവിനെ വിവരം അറിയിച്ച പൊലീസ് ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ധര്‍മ്മശീലയെ കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button