Latest NewsNewsIndia

വീണ്ടും നിര്‍ഭയ മോഡല്‍; വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

ലക്നൗ: ഉത്തർ പ്രദേശിൽ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം. വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം.

Read also: ഒൻപതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മയക്കുമരുന്നിന് അടിമയായ സഹോദരനടക്കം 3 പേർ അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി മീററ്റ് – ഡൽഹി റോഡിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി മുഴുവൻ യുവതിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി ശേഷം ശനിയാഴ്ച റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

യുപി – ഡൽഹി റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന യുവതിയെ നാട്ടുകാരുടെ വിവരത്തെ തുടർന്ന് പോലീസ് എത്തി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ചു ഹൃദയാഘാതം അനുഭപ്പെട്ട യുവതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

മീററ്റ് ജില്ലയിലെ സർദാന പട്ടണം സ്വദേശിയാണ് യുവതി. വെള്ളിയാഴ്ച രാത്രി ഭൈസാലി ബസ് സ്റ്റാൻഡിൽ നിന്ന് ബസിൽ കയറിയതായി യുവതി പോലീസിനോട് പറഞ്ഞു. ബസ്സിൽ മയക്ക് മരുന്ന് കലർന്ന പാനീയം നൽകി ബോധം കെടുത്തിയ ശേഷമാണ് ഡ്രൈവറും കണ്ടക്ടറും രാത്രി മുഴുവൻ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്.

കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മീററ്റ് എസ്എസ്പി അജയ് സാഹ്നി പറഞ്ഞു. തെളിവുകൾ ശേഖരിക്കുന്നതിനും കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കുന്നതിനും സിസിടിവി ദൃശ്യങ്ങളുടെ സഹായം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button