Latest NewsNewsIndia

ആ പ്രാര്‍ത്ഥനയും വിഫലമായി ; ക്രൂര കൂട്ടബലാത്സംഗത്തിനിരയായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന 19കാരി മരണത്തിന് കീഴടങ്ങി

ഉത്തര്‍പ്രദേശിലെ ഹാത്രാസിലെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത 19 കാരിയായ യുവതി മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് യുവതി അന്ത്യശ്വാസം വലിച്ചത്. രണ്ടാഴ്ച മുമ്പാണ് യുവതിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി.

സ്ത്രീകള്‍ക്ക് സുരക്ഷയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് രാജ്യത്തിന് നാണക്കേടാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിസംബോധന ചെയ്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാര്‍ദ്ര പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദലിത് നേതാവും ഭീം ആര്‍മി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തെരുവിലിറങ്ങി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദലിത് സമുദായത്തിലെ എല്ലാ അംഗങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും. സര്‍ക്കാര്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്നതുവരെ തങ്ങള്‍ വിശ്രമിക്കുകയില്ലെന്നും തങ്ങളുടെ സഹോദരിയുടെ മരണത്തിന് സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചതെന്ന് യുവതിയുടെ കുടുംബം അറിയിച്ചതായി ഹാത്രാസ് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു. യുവതിയുടെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. അവള്‍ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യശ്വാസം വലിച്ചത്. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ദില്ലിയില്‍ നടത്തണം. മൃതദേഹം ശവസംസ്‌കാരത്തിനായി ഹത്രാസിലേക്ക് തിരികെ കൊണ്ടുപോകും. വീര്‍ പറഞ്ഞു.

അതേസമയം യുവതിക്ക് നട്ടെല്ലിന് പരിക്കേറ്റതായും എന്നാല്‍ നാവ് മുറിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. കേസിലെ നിഷ്‌ക്രിയത്വം ആരോപിച്ച് ഹത്രാസിന്റെ കോട്വാലി പോലീസ് സ്റ്റേഷന്റെ ചുമതലക്കാരനെ നീക്കിയതായി വീര്‍ പറഞ്ഞു. നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊലപാതകക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ ബലാത്സംഗം ചെയ്ത ദിവസം 20 കാരനായ സന്ദീപിനെ ആദ്യം അറസ്റ്റ് ചെയ്തതായി വീര്‍ പറഞ്ഞു. പിന്നീട് രാമു, ലാവ്കുഷ്, രവി എന്നീ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 22 ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിച്ച യുവതിയുടെ കഴുത്തു ഞെരിച്ച് പ്രതികള്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു.

സെപ്റ്റംബര്‍ 14 ന് കാണാതായതിനെ തുടര്‍ന്ന് 19 കാരിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം ശിക്ഷിക്കുന്നതിനായി കേസ് കേള്‍ക്കാന്‍ അതിവേഗ കോടതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജില്‍ നിന്നും ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച യുവതിയെ ദില്ലി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന യുവതിയെ സെപ്റ്റംബര്‍ 14 ന് അലിഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ പിന്തുണയിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കുറ്റവാളികളെ വിചാരണ ചെയ്ത് തൂക്കിക്കൊല്ലണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഹത്രാസ് ഇരയുടെ മരണം സമൂഹത്തിനും രാജ്യത്തിനും എല്ലാ സര്‍ക്കാരുകള്‍ക്കും ലജ്ജാകരമാണ്. നിരവധി പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ദുഃഖകരമാണ്, അവരെ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല … ”കെജ്രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

അലിഗഡ് ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ ഒരു പോലീസ് സേനയെ വിന്യസിച്ചതായി വിര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button