Latest NewsKeralaIndia

കണ്ണൂരിൽ 22കാരിയെ തട്ടിക്കൊണ്ടുപോയി; ബലമായി മദ്യം നൽകി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ

ബലമായി മദ്യം കഴിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടു.

കണ്ണൂർ∙ ശ്രീകണ്ഠാപുരത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചെങ്ങളായിയിലുള്ള സിയാദ്, അബൂബക്കർ, ബാഷ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിരണ്ടുകാരിയെയാണ് മൂവർ സംഘം തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ബലമായി മദ്യം കഴിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി പരാതിപ്പെട്ടു.  കേസിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായ സിയാദ്, അബൂബക്കർ എന്നിവരും വ്യാപാരിയായ ബാഷയുമാണ് പൊലീസ് പിടിയിലായത്.

പ്രതികൾ പെൺകുട്ടിയെ വശീകരിച്ച് വിജനമായ പ്രദേശത്തെത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പീഡിപ്പിച്ചതിന് ശേഷം പ്രതികളിലൊരാളായ സിയാദ് രാത്രി 9 മണിയോടെ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് അമ്മ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

read also: ശിവസേന-ബിജെപി ചര്‍ച്ച; സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച്‌ കോണ്‍ഗ്രസും എന്‍സിപിയും

ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐയും സംഘവും അന്വേഷണത്തിന് വീട്ടിലെത്തി. ഈ സമയത്താണ് സിയാദ് പെൺകുട്ടിയെ വീട്ടിൽ എത്തിച്ചത്. പൊലീസ് ഉള്ളത് അറിയാതെ പെൺകുട്ടിയുമായെത്തിയ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button