Latest NewsNewsIndia

മറ്റൊരു നിര്‍ഭയ ; കൂട്ടബലാത്സംഗത്തിനിരയായി 19 കാരി മരണപ്പെട്ട സംഭവത്തില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മിയുടെയും കോണ്‍ഗ്രസിന്റെയും വന്‍ പ്രതിഷേധം ; 36 പേരെ കസ്റ്റഡിയിലെടുത്തു

ദില്ലി: ഉത്തര്‍പ്രദേശില്‍ 19കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി ഭീം ആര്‍മിയും കോണ്‍ഗ്രസും. രാജ്പഥില്‍ ആയിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തില്‍ ഇതുവരെ 36 പേരെ കസ്റ്റഡിയില്‍ എടുത്തതായി ദില്ലി പൊലീസ് അറിയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്പഥില്‍ കനത്ത പൊലീസ് വിന്യാസമാണ് ഉള്ളത്.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദലിത് നേതാവും ഭീം ആര്‍മി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തെരുവിലിറങ്ങി കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദലിത് സമുദായത്തിലെ എല്ലാ അംഗങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും. സര്‍ക്കാര്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കുറ്റവാളികളെ തൂക്കിലേറ്റുന്നതുവരെ തങ്ങള്‍ വിശ്രമിക്കുകയില്ലെന്നും തങ്ങളുടെ സഹോദരിയുടെ മരണത്തിന് സംസ്ഥാന സര്‍ക്കാരിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരീരത്തില്‍ മാരകമായ മുറിവുകളുണ്ടായിരുന്നെന്നും നട്ടെല്ലിന് ക്ഷതം സംഭവിച്ചുട്ടെന്നും നാവ് മുറിച്ചെടുത്ത നിലയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ നാവ് മുറിച്ചെടുത്തിട്ടില്ലെന്നും പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചതെന്ന് യുവതിയുടെ കുടുംബം അറിയിച്ചതായി ഹാത്രാസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 14നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് പറിയ്ക്കാന്‍ പാടത്ത് പോയപ്പോഴാണ് കഴുത്തില്‍ ദുപ്പട്ട മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അലിഗഢിലെ ആശുപത്രിയിലിയാരുന്നു പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്ന് വീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button