Latest NewsNewsIndiaCrime

പതിനാറുകാരിയായ മകളെ പിതാവ് മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു

റായ്പൂർ : മൂവായിരം രൂപയ്ക്ക് മകളെ ഇരുപത്തിയൊന്നുകാരന് വിറ്റ് പിതാവ്. ശേഷം പതിനാറുകാരിയായ പെൺകുട്ടി ഗർഭിണിയായപ്പോൾ യുവാവ് തെരുവിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗണ്ഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.

രണ്ട് വർഷം മുമ്പാണ് പീഡനം തുടങ്ങിയത്. പെൺകുട്ടി ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതയായിട്ടില്ല. താനനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അഞ്ച് മാസത്തെ കൗൺസിലിംഗിന് ശേഷമാണ് അവൾ അധികൃതരോട് വെളിപ്പെടുത്തിയത്.

16 വയസുള്ളപ്പോൾ പെൺകുട്ടിയെ 3000 രൂപയ്ക്ക് പിതാവ് വിറ്റു. അവളെ വാങ്ങിയ ഇരുപത്തിയൊന്നുകാരൻ പണത്തിനൊപ്പം ഒരു വാഗ്ദ്ധാനം കൂടി പിതാവിന് നൽകിയിരുന്നു. തന്റെ വീട്ടിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദ്ധാനം. എന്നാൽ മാസങ്ങളോളം ഇയാൾ അവളെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

Read Also : ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെ വീണ്ടും ഹത്രാസില്‍ മറ്റൊരു ദളിത് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി

പട്ടിണിയിലായ പെൺകുട്ടിയെ മേയ് മാസത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ആരോഗ്യവാനായ ഒരു കുഞ്ഞിന് അവൾ ജന്മം നൽകി. ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി കഴിഞ്ഞ മാസം റായ്ഗഡിലെ ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മ മരിച്ചപ്പോഴാണ് പെൺകുട്ടിയുടെ ദുരിതം തുടങ്ങിയത്. അതേസമയം സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button