KeralaLatest NewsNews

മതം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റ് വേണം; അപേക്ഷ നിരസിച്ച് ഉദ്യോഗസ്ഥർ

തിങ്കളാഴ്‌ച സമരം നടത്തിയതിനെ തുടർന്ന് ബുധനാഴ്ച പ്രശ്നം പരിഹരിക്കാം എന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നാണ് കേശദേവ് അറിയിച്ചത്.

റാന്നി: മതമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഒരു കുടുംബം. വടശ്ശേരിക്കര തകിടിയില്‍ കേശവദേവ്, ബന്ധുക്കളായ വിജയകുമാര്‍, ഭാര്യ ശോഭന, മക്കളായ നേഹ ടി. വിജയ്, നിസണ്‍ ടി.വിജയ് എന്നിവരാണ് മതം ഒഴിവാക്കി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് റാന്നി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച ഇവർ ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് സമരം നടത്തിയിരുന്നു. എന്നാൽ അധികൃതരിൽ നിന്ന് യാതൊരു നടപടിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

തിങ്കളാഴ്‌ച സമരം നടത്തിയതിനെ തുടർന്ന് ബുധനാഴ്ച പ്രശ്നം പരിഹരിക്കാം എന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്നാണ് കേശദേവ് അറിയിച്ചത്. എന്നാല്‍, ബുധനാഴ്ചയും അനുകൂല നടപടി ഉണ്ടാകാഞ്ഞതില്‍ പ്രതിഷേധിച്ച്‌ താലൂക്കാഫിസിനു മുമ്പില്‍ വ്യാഴാഴ്ച സമരം തുടങ്ങി. നേഹയ്ക്കു ഡിഗ്രിക്കും നിസണ് പ്ലസ് ടു പ്രവേശനത്തിനും അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് പരാതി. മതം ചേര്‍ക്കാതെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ നവീന്‍ ബാബു അറിയിച്ചു.

Read Also: പോലീസിനും ഭയമോ? തല്ലാനിറങ്ങുന്നത് പേരുകൾ മാറ്റി…

നേരത്തേ മതം ചേര്‍ക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അങ്ങനെ തുടരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ജൂണില്‍ നല്‍കിയ അപേക്ഷ നിരസിച്ച്‌ മറുപടി നല്‍കിയിട്ടുണ്ട്. അപേക്ഷ നിരസിച്ചപ്പോള്‍ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷന്റെയും ബാലാവകാശ കമീഷെന്‍റയും ഉത്തരവ് ഉണ്ടെന്നാണ് കുടുംബം പറയുന്നത്.

എന്നാൽ മതമില്ലാതെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേഹക്ക് ലഭിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതത്തിന് പകരം സെക്കുലര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ താലൂക്കില്‍ നിന്ന് മതം ഒഴിവാക്കി ലഭിച്ച സാക്ഷ്യപത്രവും ഉണ്ട്.

shortlink

Post Your Comments


Back to top button