Latest NewsNewsIndia

‘ഗുജറാത്തിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റല്‍ ഫീസും യുണിവേഴ്‌സിറ്റി ഫീസും കടം നല്‍കി സഹായിച്ചിരുന്നത് അടുത്ത സുഹൃത്തായിരുന്ന മോദിയായിരുന്നു’; വെളിപ്പെടുത്തലുമായി ഒക്‌റാം സിംഗാജിത്ത് സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിദ്യാഭ്യാസവുദമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നത് . എന്നാൽ മണിപ്പൂരിലെ തൗബാല്‍ ജില്ലക്കാരനായ ഒക്‌റാം സിംഗാജിത്ത് സിംഗ് നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസവുദമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.  ഗുജറാത്തിലെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഹോസ്റ്റല്‍ ഫീസും യുണിവേഴ്‌സിറ്റി ഫീസും കടം നല്‍കി സഹായിച്ചിരുന്നത് അടുത്ത സുഹൃത്തായിരുന്ന മോദിയാണെന്നാണ് ഒക്‌റാമിൻ്റെ വെളിപ്പെടുത്തൽ. ടെെംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

നരേന്ദ്രമോദിക്കൊപ്പം ഗുജറാത്ത് സര്‍വകലാശാലയില്‍ എംഎയ്ക്ക് പഠിച്ചിരുന്ന വ്യക്തിയാണ് താനെന്നാണ് ഒക്റാം പറയുന്നത്. എല്ലാ മാസവും ഫീസിനായി 250 രൂപ തനിക്ക് മൂത്ത സഹോദരന്‍ അയച്ചുതരാറുണ്ട്. എന്നാൽ ഒരിക്കല്‍ അദ്ദേഹത്തിന് അസുഖം ബാധിച്ചത് മൂലം രണ്ടു മാസത്തോളം ആശുപത്രിയില്‍ ആയി പണം അയയ്ക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഫീസ് അടക്കാൻ ഏറെ വിഷമിച്ചിരുന്ന താൻ പല സുഹൃത്തുക്കളോട് ചോദിച്ചെങ്കിലും അവരെല്ലാം തന്നെ കൈമലര്‍ത്തിയിരുന്നു. എന്നാൽ അപ്പോഴാണ്  മുകളിലത്തെ നിലയില്‍ നരേന്ദ്രമോദി നില്‍ക്കുന്നത് കണ്ടത്. മറ്റൊരു വഴിയുമില്ലാതെ അദ്ദേഹത്തോട് കടം ചോദിച്ചു. വീട്ടിലേക്ക് വരാനായിരുന്നു നരേന്ദ്രമോദി പറഞ്ഞത്.

ഇതോടെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ എനിക്ക് അസാധാരണ വരവേല്‍പ്പാണ് മോദിയുടെ അമ്മ നല്‍കിയതെന്നും ഒക്‌റാം പറഞ്ഞു. മോദിയോട് അന്ന് 400 രൂപയാണ് ഒക്‌റാം കടം ചോദിച്ചത്. എന്നാൽ മോദി നല്‍കിയത് 800 രൂപയാണ്. നരേന്ദ്രമോദി നിര്‍ബ്ബന്ധിച്ചെങ്കിലും ഒടുവില്‍ താന്‍ അതില്‍ നിന്നും 600 രൂപ വാങ്ങിയെന്നും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും പണം വന്നപ്പോൾ തിരിച്ചുനൽകാൻ ചെന്നുവെങ്കിലും മോദി ആ പണം വാങ്ങിയില്ലെന്നും ഒരു കൂട്ടുകാരന്‍ മറ്റൊരു കൂട്ടുകാരന് ചെയ്ത സഹായമാണെന്നായിരുന്നു മോദി നൽകിയ മറുപടി എന്നും ഒക്റാം വ്യക്തമാക്കി.

നരേന്ദ്രമോദി ദയാലുവും അതിവേഗം പഠിക്കുന്നയാളും ആണെന്നാണ് ഒക്റാം പറഞ്ഞത്. എന്നാൽ തിരക്കേറിയ ആര്‍എസ്എസ് പരിപാടികള്‍ മൂലം അദ്ദേഹം പതിവായി ക്ലാസ്സില്‍ എത്തുമായിരുന്നില്ല. തൻ്റെ നോട്ടുകളാണ് അദ്ദേഹം വാങ്ങി പഠിക്കുന്നത്. ക്ലാസ്സില്‍ കയറാതിരുന്നിട്ടും മറ്റൊരാളുടെ നോട്ടുകള്‍ വാങ്ങി പഠിച്ചിട്ടും എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളിലും തന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അദ്ദേഹം വാങ്ങിയിരുന്നുവെന്നു, ഒക്റാം ഓർത്തെടുക്കുന്നു. കൂടുതല്‍ സമയവും മോദി ധരിച്ചിരുന്നത് കൈത്തറി വസ്ത്രങ്ങളായിരുന്നുവെന്നും ഒരു ബാഗും എപ്പോഴും കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

1983 ല്‍ എംഎ പാസ്സായ ശേഷം ഞങ്ങൾ പിരിയുകയായിരുന്നു. എന്നാൽ 2015 മെയ് 6 ന് ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയിരുന്നു. അന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാട്ടിയപ്പോള്‍ മോദി പഴയ സുഹൃത്തിനെ ഓര്‍മ്മിച്ചുവെന്നും പത്തുമിനിറ്റത്തെ കൂടിക്കാഴ്ചയില്‍ ഒരുമിച്ച് ചായ കുടിക്കുകയും ഫോട്ടോയെടുക്കുകയും പഴയ യൂണിവേഴ്‌സിറ്റി ദിനങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്തുവെന്നും ഒക്റാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button