Latest NewsIndia

നവജാത ശിശുവിനെ കുത്തി കൊലപ്പെടുത്തി ക്ഷേത്രത്തിനു സമീപം വലിച്ചെറിഞ്ഞ സംഭവം, കുഞ്ഞിന്റെ അമ്മൂമ്മ അറസ്റ്റിൽ

ഭോപ്പാല്‍: നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ അയോധ്യനഗറിലെ ഒരു ക്ഷേത്രത്തിന് സമീപത്തു നിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഒരു പിഞ്ചുകുഞ്ഞിന്‍റെ ശരീരം കണ്ടെത്തുന്നത്. സംഭവത്തില്‍ ഗഞ്ച് ബസോദ സ്വദേശികളായ വിദ്യ അഹിര്‍വാര്‍ (55), ഭര്‍ത്താവ് പുരണ്‍ അഹിര്‍വാര്‍ (58) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവരുടെ മകളായ 19കാരിയുടെ കുഞ്ഞിനെയാണ് ക്രൂരമായ രീതിയില്‍ ഇല്ലാതാക്കിയത്. കുഞ്ഞിനെ മൃതദേഹം ഉപേക്ഷിക്കുന്നതിന് സഹായിച്ചതിനാണ് സ്ത്രീയുടെ ഭര്‍ത്താവ് അറസ്റ്റിലായിരിക്കുന്നത്. അവിവാഹിതയായ മകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയതിലുള്ള ദേഷ്യവും നാണക്കേടുമാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് എസ് പി സായ് കൃഷ്ണ അറിയിച്ചത്.

കുഞ്ഞിന്‍റെ മൃതേദഹം കണ്ടെത്തിയതിന് പിന്നാലെ തന്നെ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നാണ് എഎസ്പി രാജേഷ് ഭഡൂരിയ പറഞ്ഞത്. മൃതദേഹം ലഭിച്ച ക്ഷേത്രപരിസരത്തെ സിസിറ്റിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. കൊലപാതകക്കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ ശരീരത്തില്‍ നൂറോളം കുത്തുകളേറ്റിട്ടുണ്ടായിരുന്നു. ക്രൂരകൃത്യത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം കുഞ്ഞിന്‍റെ അമ്മൂമ്മ തന്നെയാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.’ഇവരുടെ മകള്‍ക്ക് അയല്‍വാസിയായ ഒരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും ചെയ്തു. എന്നാല്‍ ഈ വിവരം മകള്‍ പുറത്തു പറഞ്ഞിരുന്നില്ല..

വയറ് വലുതായപ്പോള്‍ മകളോട് കാര്യം തിരക്കിയെങ്കിലും തടി വച്ചതാണെന്ന് കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍ ഗര്‍ഭത്തെക്കുറിച്ച്‌ മനസിലാക്കിയതോടെ വിദ്യ, മകളെയും കൂട്ടി ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തി. പക്ഷെ അപ്പോഴേക്കും ആറുമാസം പിന്നിട്ടതിനാല്‍ അബോര്‍ഷന്‍ നടക്കില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ അമ്മൂമ്മ ആലോചിച്ച്‌ തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഇവര്‍ മിഡ് വൈഫ് ആയി ജോലി ആരംഭിച്ചു.

പ്രസവം എടുക്കുന്ന രീതികള്‍ പഠിച്ചെടുത്ത് മകളുടെ പ്രസവം വീട്ടില്‍ തന്നെ നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്’ എന്നാണ് പൊലീസ് പറയുന്നത്.അയല്‍ക്കാരും ബന്ധുക്കളുമൊന്നും വിവരം അറിയാതിരിക്കുന്നതിനായി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു നല്‍കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം ഇതിനായുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം.

read also: ബിജെപി ഇടപെട്ടു, ഒടുവിൽ ഹാരിസണ്‍ തിരുവാഭരണ പാതയിലെ ഇരുമ്പ് ഗേറ്റ് പൊളിച്ചു മാറ്റി

സെപ്റ്റംബര്‍ 28 ന് പുലര്‍ച്ചെ ഒരു മണിയോടെ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ അതിക്രൂരമായ രീതിയില്‍ അമ്മൂമ്മ തന്നെ അതിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പറയുന്നതിങ്ങനെ.. ‘ ജനിച്ച ഉടന്‍ തന്നെ പൊക്കിള്‍ കൊടി മുറിച്ച സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ വിദ്യ കുഞ്ഞിനെ കുത്തി. അതിനു ശേഷം കുഞ്ഞിനെ മരിക്കാന്‍ വിട്ടിട്ട് അവിടെ നിന്നും പോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരികെ വന്നപ്പോഴും കുട്ടി മരിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്ന് അതേ ബ്ലേഡ് തന്നെ ഉപയോഗിച്ച്‌ തുടരെ തുടരെ കുത്തുകയായിരുന്നു. നെഞ്ചിലും മുതുകിലും ആയി ആ കുഞ്ഞു ശരീരത്തില്‍ നൂറോളം കുത്തുകള്‍ ഏറ്റിരുന്നു.. രക്തം വാര്‍ന്ന കുഞ്ഞിനെ അവിടെയിട്ട് ഇവര്‍ വീണ്ടും പോയി. വൈകാതെ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാല് മണിയോടെ ഭര്‍ത്താവിന്‍റെ സഹായത്തോടെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button