KeralaLatest NewsNews

36 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചു, എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍

തൃശൂര്‍: എസ്എഫ്‌ഐ നേതാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍. തൃശൂരിലെ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദനാണ് 36 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.

കൊച്ചനിയന്‍ കേസിലെ പ്രതിയെ പാര്‍ട്ടി സ്വീകരിച്ചതില്‍ സിപിഎമ്മിനകത്ത് അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ കൊച്ചനിയന്‍ കേസില്‍ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. തൃശൂരില്‍ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ 1992 ഫെബ്രുവരി 29നായിരുന്നു കെഎസ് യു നേതാക്കള്‍ കുത്തികൊലപ്പെടുത്തിയത്. ഒന്നാം പ്രതിയായിരുന്ന എംഎസ് അനില്‍കുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി.

തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദന്‍. നാലു തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. സിപിഎം. നേതാക്കള്‍ക്കൊപ്പമാണ് എംകെ മുകുന്ദന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button