വാഷിംഗ്‌ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാമത്തെ സംവാദം റദ്ദാക്കി. വെര്‍ച്വല്‍ സംവാദത്തിന് ഡോണള്‍ഡ് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള സംവാദം വേണ്ടെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനും സംവാദ കമ്മീഷനും നിലപാടെടുത്തു. രണ്ടാമത്തെ സംവാദം ഈ മാസം പതിനഞ്ചിന് നടത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ ഡോണള്‍ഡ് ട്രംപിന് കോവിഡ് ഭേദമാകാതെ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രംപിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നതെന്നും സംവാദം നടക്കാന്‍ പാടില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപും ബൈഡനും തമ്മില്‍ നടക്കേണ്ട മൂന്ന് സംവാദങ്ങളില്‍ ഒന്ന് സെപ്റ്റംബര്‍ 29ന് നടന്നിരുന്നു. ട്രംപിന്റെ ഭരണ വീഴ്ചയ്‌ക്കെതിരെ ബൈഡന്‍ ആഞ്ഞടിച്ചത് വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. അവസാന സംവാദം ഈ മാസം 22നാണ് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments