COVID 19KeralaLatest NewsNews

കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; നിരോധനാജ്ഞ ഫലപ്രദമാകുന്നില്ല; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കൊച്ചി: കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമാണ് നിലവിലെന്ന ഐഎംഎ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു.

Read also: മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തി; സ്വപ്‌നയുടെ മൊഴി പുറത്ത്

ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും വിരമിച്ച ഡോക്ടർ‍മാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഐഎംഎ ഓർമപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ശനിയാഴ്ച 11,755 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

shortlink

Post Your Comments


Back to top button