Latest NewsNewsIndiaCrime

ഫോൺ നമ്പർ നൽകിയില്ല ; പതിനേഴുകാരിക്ക് ക്രൂര മർദ്ദനം.

ലക്നൗ : ഫോൺ നമ്പർ നൽകിയില്ലെന്ന പേരിൽ പതിനേഴുകാരിക്ക് പൊതുസ്ഥലത്ത് ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഗസീയാബാദിലെ വിജയ് നഗറിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹായത്തിനെത്തിയ മാതാപിതാക്കൾക്കും മർദനമേറ്റു. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വീടിനു സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടെ വഴിയിൽ തടഞ്ഞു നിർത്തി ശരദ് എന്നയാൾ കുട്ടിയോട് ഫോൺ നമ്പർ ആവശ്യപ്പെട്ടു. ‘ നമ്പർ നൽകില്ലെന്ന് പറഞ്ഞതോടെ അയാൾ ഉപ്രദവിക്കാൻ തുടങ്ങി. ഞാൻ ബഹളം വച്ചപ്പോൾ വീട്ടുകാരും അയൽവാസികളും സഹായത്തിനായി ഓടിയെത്തി. ഇതിനിടെ അക്രമിയായ യുവാവ് അയാളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തിയിരുന്നു. എല്ലാവരും കൂടി ചേർന്ന് എന്നെയും മാതാപിതാക്കളെയും മർദിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നൽകിയത്.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും ആരോപണമുണ്ട്. പെൺകുട്ടിക്ക് തലയ്ക്കും കാലിനുമാണ് പരിക്ക്. കുട്ടിയുടെ പിതാവിനും സഹോദരനും നല്ല രീതിയിൽ മർദനമേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കലാപശ്രമം അടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് സർക്കിൾ ഓഫീസർ അഭയ് മിശ്ര അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button