Latest NewsIndiaNews

പൂർണ സമയവും ട്രംപിന് വേണ്ടി ഉപവാസവും പ്രാർത്ഥനയുമായിരുന്നു, ദിവസങ്ങളോളം ഉറങ്ങാതെ ഇരുന്നു; ട്രംപിന്റെ ആരാധകന്റെ മരണത്തെ കുറിച്ച് അമ്മ

ഹൈദരാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് വളരെ ദുഖിതനായിരുന്നു ആരാധകൻ ബുസാ കൃഷ്‌ണ രാജുവെന്ന് അദ്ദേഹത്തിന്റെ മാതാവ്.മരിക്കുന്നതിന് മുൻപ് 33 കാരനായ രാജു ദിവസങ്ങളോളം ഉറങ്ങിയിരുന്നില്ലെന്നും നേരാംവണ്ണം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്‌ചയാണ് ഹൃദയാഘാതത്തെ തുടർന്ന് തെലങ്കാന സ്വദേശിയായ ആരാധകൻ ബുസാ കൃഷ്‌ണ രാജു മരണമടഞ്ഞത്. പൂർണ സമയവും ട്രംപിന് വേണ്ടി ഉപവാസവും പ്രാർത്ഥനയുമായിരുന്നു ബുസാ കൃഷ്‌ണ. ട്രംപിനും ഭാര്യയ്‌ക്കും സുഖമില്ലെന്ന് കേട്ടതുമുതൽ രാജു വളരെയധികം ടെൻഷനിലായിരുന്നു. കഴിഞ്ഞ നാല് വർഷമായി രാജു, ട്രംപിനെ ആരാധിക്കുകയാണെന്നും വാറങ്കലിൽ ട്രംപിന്റെ ഒരു പ്രതിമ മകൻ സ്ഥാപിച്ചിരുന്നതായും ബുസാ രാജുവിന്റെ അമ്മ പറയുന്നു.

ഒരിക്കൽ പുലർച്ചെ സ്വപ്‌നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് മകൻ ട്രംപിന്റെ ആരാധകനായതെന്ന് രാജുവിന്റെ അമ്മ പറഞ്ഞു. എവിടേക്ക് പോയാലും ട്രംപിന്റെ ചിത്രം കൈയിൽ കരുതും.ട്രംപിന് സുഖമില്ലാത്തതിനാൽ വിഷമമുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നതായി രാജുവിന്റെ ഭാര്യാ മാതാവും പറഞ്ഞു. ദൈവമായി ട്രംപിനെ രാജു ആരാധിച്ചിരുന്നു.

കനത്ത മാനസികാഘാതത്തിലായിരുന്നു രാജുവെന്നും ഞായറാഴ്‌ച രാവിലെ 11നും 11.30നുമിടയിൽ ഹൃദയാഘാതമുണ്ടായി മരണമടഞ്ഞെന്നും ഇയാളുടെ അമ്മാവൻ പറഞ്ഞു.രാജുവിന് രക്ത സമ്മർദ്ദം കുറയുന്ന രോഗമുണ്ടായിരുന്നതായി കുടുംബസുഹൃത്തും സുഷ്‌മ ആശുപത്രി മാനേജിംഗ് ഡയറക്‌ടറുമായ പ്രദീപ് സിംഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button