KeralaLatest NewsNews

സ്വര്‍ണത്തിനും മതമുണ്ടെന്നത് ഒരു പുതിയ അറിവാണ്, എന്തൊരു ദുരന്തമാണ് ; തനിഷ്‌ക് പരസ്യത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ കുറിച്ച് നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം : ഈ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യം. പരസ്യം വിവാദമായതിനു പിന്നാലെ പരസ്യം കമ്പനി പിന്‍വലിച്ചു. ഇതോടെയാണ് വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ ഇതാ ഇക്കാര്യത്തില്‍ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാതൃഭൂമി കോളം എഴുത്തുകാരനായ ഡോ.നെല്‍സണ്‍ ജോസഫ്.

പരസ്യത്തെ എതിര്‍ക്കുന്നവര്‍ തനിഷ്‌ക് ലൗ ജിഹാദിനെ പ്രൊമോട്ട് ചെയ്യുന്നതായും മറ്റുള്ളവര്‍ തനിഷ്‌ക് മുസ്ലിം ജ്വല്ലറിക്ക് മാത്രം പ്രൊമോഷന്‍ നല്‍കുന്നുവെന്നും ഹിന്ദു ജ്വല്ലറിക്ക് നല്‍കുന്നില്ലെന്നുമാണ് പറയുന്നതെന്നാണ് വിഷയത്തില്‍ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സ്വര്‍ണത്തിനും മതമുണ്ടെന്നത് ഒരു പുതിയ അറിവാണെന്നും എന്തൊരു ദുരന്തമാണിതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിരുപദ്രവകരമായ ഒരു പരസ്യം കൊണ്ട് വ്രണപ്പെടാന്‍ കാത്തുനില്‍ക്കുന്നത്ര പോളറൈസ്ഡ് ആയിപ്പോയി. വിവിധ വിഭാഗങ്ങളുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനെയും വിദ്വേഷം പരത്താനും ആക്രമിക്കാനും തുനിയുന്നവര്‍. തനിഷ്‌ക് പരസ്യം പിന്‍വലിക്കേണ്ടിയിരുന്നില്ല എന്നാണ് പറയാനുള്ളത്. എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും നെല്‍സണ്‍ പറയുന്നു.

നെല്‍സണ്‍ ജെസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

എന്തൊരു ദുരന്തമാണെന്ന് നോക്കണേ….
കഴിഞ്ഞ ദിവസം ജൂവലറി ശൃംഖലയായ തനിഷ്‌ക് ഒരു പരസ്യം ഇറക്കിയിരുന്നു.
അമ്മയാവാന്‍ പോവുന്ന ഒരു പെണ്‍കുട്ടിയുടെ ആഘോഷമാണ് പരസ്യത്തിന്റെ വിഷയം. മിശ്രവിവാഹം കഴിച്ചതാണ് പെണ്‍കുട്ടിയെന്ന് പരസ്യത്തില്‍ നിന്ന് വ്യക്തമാണ്.
പരസ്യത്തിന്റെ അവസാനം പെണ്‍കുട്ടി അവളുടെ അമ്മയോട് (അമ്മായിയമ്മ) ചോദിക്കുന്നുണ്ട്, അമ്മേ, നിങ്ങളുടെ ആചാരങ്ങളില്‍ ഇങ്ങനെ ഇല്ലല്ലോ എന്ന്…അപ്പൊ അതിനു മറുപടിയായി അമ്മ പറയുന്നു, മകളെ സന്തോഷവതിയാക്കുകയെന്നത് എല്ലാ കുടുംബങ്ങളിലും ഉള്ളതല്ലേ എന്ന്…
അവരുടെ ഏകത്വം എന്ന സീരിസിന്റെ പ്രൊമോഷനു വേണ്ടിയായിരുന്നു ആ പരസ്യം..
പക്ഷേ ആ പരസ്യം തനിഷ്‌കിന് പിന്‍വലിക്കേണ്ടി വന്നു.
ഭീകരമായ സൈബറാക്രമണമായിരുന്നു പരസ്യത്തിനു നേരെ ഉണ്ടായതെന്ന് വിവിധ മാദ്ധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. തനിഷ്‌കിന്റെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നത്
‘ ഷോറൂമുകളിലെ ജോലിക്കാരുടെയും പാര്‍ട്‌ണേഴ്‌സിന്റെയും സ്റ്റാഫിന്റെയും നല്ലതിനെക്കരുതി പരസ്യം പിന്‍വലിക്കുന്നു ‘ എന്നാണ്
വിവിധ തുറകളില്‍ നിന്നുള്ളവരുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനു നേര്‍ വിപരീതമായിരുന്നു കമന്റുകളെന്നും ദുഖകരമാണെന്നും കുറിപ്പിലുണ്ട്.
വാര്‍ത്തയില്‍ വായിച്ചത് ഏതാണ്ട് ഇങ്ങനെ പരിഭാഷപ്പെടുത്താം. ‘ പരസ്യത്തെ എതിര്‍ക്കുന്നവര്‍ തനിഷ്‌ക് ലൗ ജിഹാദിനെ പ്രൊമോട്ട് ചെയ്യുന്നതായും മറ്റുള്ളവര്‍ തനിഷ്‌ക് മുസ്ലിം ജൂവലറിക്ക് മാത്രം പ്രൊമോഷന്‍ നല്‍കുന്നുവെന്നും ഹിന്ദു ജൂവലറിക്ക് നല്‍കുന്നില്ലെന്നും പറയുന്നു ‘ എന്നാണ്….
സ്വര്‍ണത്തിനും മതമുണ്ടെന്നത് ഒരു പുതിയ അറിവാണ്..
എന്തൊരു ദുരന്തമാണ്.
നിരുപദ്രവകരമായ ഒരു പരസ്യം കൊണ്ട് വ്രണപ്പെടാന്‍ കാത്തുനില്‍ക്കുന്നത്ര പോളറൈസ്ഡ് ആയിപ്പോയി.
വിവിധ വിഭാഗങ്ങളുടെ ഒരുമയെ കുറിക്കുന്ന പരസ്യത്തിനെയും വിദ്വേഷം പരത്താനും ആക്രമിക്കാനും തുനിയുന്നവര്‍…തനിഷ്‌ക് പരസ്യം പിന്‍വലിക്കേണ്ടിയിരുന്നില്ല എന്നാണ് പറയാനുള്ളത്..
എങ്കിലും അവരുടെ തീരുമാനത്തെ മാനിക്കുന്നു…

https://www.facebook.com/Dr.Nelson.Joseph/posts/3856410504382860

shortlink

Related Articles

Post Your Comments

Related Articles


Back to top button