Latest NewsNewsIndia

8 വര്‍ഷം നീണ്ട നിയമപോരാട്ടം ; നിയമ ലംഘിച്ചെത്തിയ തന്റെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച മന്ത്രിക്ക് തടവും പിഴയും

അമരാവതി: എട്ട് വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പൊലീസ് ഉദ്യോഗസ്ഥന് നീതി. ഗതാഗത നിയമം ലംഘിച്ചെത്തിയ തന്റെ വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗാസ്ഥനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ മന്ത്രിക്ക് തടവും പിഴയും. മഹാരാഷ്ട്രാ വനിതാ – ശിശുവികസന മന്ത്രിയും മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിനെയാണ് അമരാവതി ജില്ലാ സെഷന്‍സ് കോടതി മൂന്നുമാസം കഠിന തടവിനും 15,500 രൂപ പിഴയും ശിക്ഷയായി വിധിച്ചത്.

വനിതാ-ശിശു വികസന മന്ത്രിയെയും അവരുടെ ഡ്രൈവറെയും ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഊര്‍മിള ജോഷിയാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ഒരു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഗതാഗത നിയമം തെറ്റിച്ച് വന്ന യശോമതിയുടെ വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞിരുന്നു. വണ്‍വേ പാതയിലൂടെ എത്തിയതിനാണ് ഉദ്യഗസ്ഥന്‍ വാഹനം തടഞ്ഞത്. എന്നാല്‍ അന്ന് എം.എല്‍.എ ആയിരുന്ന യശോമതിയും സംഘവും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യശോമതി പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തു.

ഇതോടെ വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കാട്ടി പൊലീസുകാരന്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.
2012 മാര്‍ച്ച് 24 ന് വൈകുന്നേരം 4.15 ഓടെ അമരാവതി ജില്ലയിലെ രാജപേത്ത് പൊലീസ് സ്റ്റേഷന് കീഴിലുള്ള ചുനഭട്ടി പ്രദേശത്താണ് സംഭവം നടന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button