Latest NewsNewsIndia

ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ 46കാരനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു

കോയമ്പത്തൂർ :ഫോണില്‍ നിരന്തരം അശ്ലീലം പറഞ്ഞ മധ്യവയസ്കനെ അമ്മയും മകളും വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊന്നു. 32 വയസുകാരി ധനലക്ഷ്മിയും അമ്മയും ചേര്‍ന്നാണ് 46കാരനെ കൊലപ്പെടുത്തിയത്. മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് തല്ലുകയായിരുന്നു. ഇരുവരുടെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് 46കാരന്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

Read Also : കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്

പേരിയസ്വാമി എന്ന പേരിലുളള ആളാണ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയത്. തുടക്കത്തില്‍ നമ്ബര്‍ മാറിപ്പോയി എന്ന് 46കാരനോട് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ധനലക്ഷ്മി ശ്രമിച്ചു. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍ വിളിച്ച്‌ അശ്ലീലം പറയുന്നത് തുടര്‍ന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

46കാരന്‍ ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്യുന്നത് ധനലക്ഷ്മി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന്് പദ്ധതിയിട്ടത് അനുസരിച്ച്‌ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന്് വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് തല്ലിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുളള റെയില്‍വേ ലൈനില്‍ വലിച്ചെറിയുന്നതിനിടെ പ്രദേശത്തുളളവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button