COVID 19Latest NewsNews

സംസ്ഥാനത്ത് അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അണുബാധാ നിയന്ത്രണം കർശനമാക്കമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം രോഗികളില്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഓഗസ്റ്റ് മാസത്തിലെ കോവിഡ് മരണ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അര്‍ബുദ ചികിത്സയ്ക്കും ഡയാലിസിസിനും മാത്രമായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളില്‍ പലര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇത്തരക്കാരില്‍ മരണനിരക്ക് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം ചികിത്സാകേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ പലര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായും ഓഗസ്റ്റ് മാസത്തെ കോവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലുണ്ട്.

കോവിഡ് ബാധിച്ച് മരിച്ചവരില്‍ അധികവും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് മാസത്തില്‍ 223 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ 154 പേരും പുരുഷന്മാരാണ്. സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് പിടിച്ചുനിര്‍ത്താനുളള പ്രയത്‌നത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button