KeralaLatest NewsNews

ബിനീഷ് കോടിയേരിയും മയക്കുമരുന്നും സ്വര്‍ണക്കള്ളക്കടത്തുമെല്ലാമാണ് ഇപ്പോള്‍ സിപിഎം എന്ന കോടികള്‍ ഒഴുകുന്ന തൊഴിലാളി പാര്‍ട്ടി… എന്നാല്‍ ലാളിത്യത്തിന്റെ നിറകുടമായിരുന്ന ഇ.കെ.നായനാരുടെ മരുമകള്‍ ധന്യ ഇതിനൊരപവാദം… എല്ലാവരും അറിയണം ഇക്കാര്യം

തിരുവനന്തപുരം : ബിനീഷ് കോടിയേരിയും മയക്കുമരുന്നും സ്വര്‍ണക്കള്ളക്കടത്തുമെല്ലാമാണ് ഇപ്പോള്‍ സിപിഎം എന്ന കോടികള്‍ ഒഴുകുന്ന തൊഴിലാളി പാര്‍ട്ടി… എന്നാല്‍ ലാളിത്യത്തിന്റെ നിറകുടമായിരുന്ന ഇ.കെ.നായനാരുടെ മരുമകള്‍ ധന്യ ഇതിനൊരപവാദം… എല്ലാവരും അറിയണം ഇക്കാര്യം . സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വൈറലാകുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന് വെളിച്ചം പകരുന്നതാണ് മുന്‍ മുഖ്യന്ത്രി ഇ കെ നായനാരുടെ കുടുംബമെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. നായനാരുടെ മരുമകളും അദ്ധ്യാപികയുമായ ധന്യയെ ഉദാഹരണമാക്കിയാണ് ഫേസ്ബുക്കിലൂടെയുള്ള അഷ്റഫിന്റെ കുറിപ്പ്. ‘നേതാക്കളുടെ മക്കള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കൊയ്യുമ്‌ബോഴാണ് , മറുവശത്ത് ആദര്‍ശത്തിന്റെ പേരില്‍ ഒരു ചെറു ശുപാര്‍ശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലര്‍ മാതൃകയാകുന്നത്. ആ ഗണത്തില്‍പ്പെടുന്നവരില്‍ ഒരാളാണ് സാക്ഷാല്‍ ഇകെ നയനാരുടെ ഈ പിന്‍തലമുറക്കാരി’-ആലപ്പി അഷ്റഫ് കുറിച്ചു.

Read Also : നാല് താരങ്ങളെ ചോദ്യം ചെയ്തു; മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്കും!!

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘ഇന്നു അറുപത്തേഴാം കേരള പിറവി ദിനം. പത്രതാളുകള്‍ മുഴുവന്‍ മയക്ക് മരുന്നിന്റെയും സ്വര്‍ണ്ണ കടത്തിന്റെയും വാര്‍ത്തകള്‍ കൊണ്ടു നിറയുകയാണ്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയുടെ ഈ അപചയത്തിന്റെ ഇരുളിലും , ചില ചെറിയ വെളിച്ചങ്ങള്‍ നമുക്ക് ആശ്വാസം പകരുന്നതാണ്.

കഴിഞ്ഞ ദിവസം ഞാന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ വെച്ച് ധന്യയെ കണ്ടിരുന്നു. EK . നായനാരുടെ രണ്ടാമത്തെ മകന്‍ വിനോദിന്റെ ഭാര്യയാണ് ധന്യ. ഒരു സാധാരണ സ്‌കൂള്‍ റ്റീച്ചറാണ് , എര്‍ണാകുളത്ത് താമസം. ഇടത് പക്ഷം ഭരിക്കുമ്‌ബോള്‍ അവര്‍ക്ക് കിട്ടാത്ത അനുകൂല്യം മറ്റാര്‍ക്ക് ലഭിക്കും എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം… എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ഒരു വര്‍ഷം മുന്‍പ് ധന്യയ്ക്ക് ജോലിയില്‍ സ്ഥലം മാറ്റം വന്നു. കണ്ണൂരിലേക്ക്. ശുപാര്‍ശക്കായ് ആരുടെയും കാലുപിടിക്കാത്ത അവര്‍, ഇവിടെ നിന്നും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം കുറെ നാള്‍ ലീവെടുത്തു വീട്ടിലിരുന്നു.. വരുമാന പ്രതിസന്ധി കാരണം പിന്നീട് കണ്ണൂരില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയായി.

പുലര്‍ച്ചേ 2.3o എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനില്‍ എര്‍ണാകുളത്ത് നിന്നും കണ്ണുരിലേക്ക്. അവിടെ അഞ്ചു ദിവസം ഹോസ്റ്റലില്‍ തങ്ങും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ച് എര്‍ണാകുളത്തേക്ക്. മാസങ്ങള്‍ക്കിപ്പുറവും അത് ഇന്നും തുടരുന്നു..

ഇത് പറയാന്‍ കാരണമുണ്ടു്. നേതാക്കളുടെ മക്കള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കൊയ്യുമ്‌ബോഴാണ് , മറുവശത്ത് ആദര്‍ശത്തിന്റെ പേരില്‍ ഒരു ചെറു ശുപാര്‍ശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലര്‍ മാതൃകയാകുന്നത്. ആ ഗണത്തില്‍പ്പെടുന്നവരില്‍ ഒരാളാണ് സാക്ഷാല്‍ ഇകെ നയനാരുടെ ഈ പിന്‍തലമുറക്കാരി.

ഇവരില്‍ ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോടു ഒരു വാക്ക്…. നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ടു സുഹൃര്‍ത്തുക്കളെ,

കഷ്ടപ്പാടിലും ആദര്‍ശം കൈവിടാത്ത, ആധുനിക തലമുറയിലെ അക്കൂട്ടര്‍ക്ക് എന്റെ നല്ല നമസ്‌കാരം.

ആലപ്പി അഷറഫ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button