KeralaLatest NewsNews

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം… ഒടുവില്‍ യുവതിക്ക് ഗര്‍ഭഛിദ്രം… വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈഴവ സമുദായം ആയതിനാല്‍ പറ്റില്ലെന്ന് യുവാവും ബന്ധുക്കളും

ചെങ്ങന്നൂര്‍: പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം. ഇതിനിടെ ഒരു തവണ യുവതിയെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചതായി യുവതി പറയുന്നു.. ഒടുവില്‍ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈഴവ സമുദായം ആയതിനാല്‍ വേണ്ടെന്ന് യുവാവും ബന്ധുക്കളും നിലപാടറിയിക്കുകയായിരുന്നു..

Read Also : ഫെയ്സ്ബുക്കിലൂടെ പരിചയം; മാസങ്ങളോളം പീഡനം, കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞ 19-കാരൻ മുങ്ങി

ചെങ്ങന്നൂര്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തന്നെ ചതിച്ച തൈമറവുങ്കര സ്വദേശി അരുണ്‍, കൂട്ടുനിന്ന മാതാവ് എന്നിവരെ പ്രതികളാക്കി ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുമായി അരുണ്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് 2016 നവംബര്‍ രണ്ടിന് രാവിലെയാണ് ആദ്യ പീഡനം നടന്നത്. കാറില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഉടന്‍ തന്നെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു പ്രതി തന്റെ ഇംഗിതം സാധിച്ചത്.

പിന്നീട് പ്രണയം തുടര്‍ന്നു. ഇതിനിടെ യുവാവ് പലപ്പോഴും വിദേശത്ത് ജോലിക്ക് പോയി വന്നു. 2018 ഡിസംബര്‍ 28 ന് പരാതിക്കാരിയുടെ വീട്ടില്‍ വച്ചാണ് പിന്നീട് പീഡനം നടന്നത്. ഇതിന്റെ ഫലമായി യുവതി ഗര്‍ഭിണിയായി. തിരുവല്ലയിലെ സ്വകാര്യ ലബോറട്ടറിയില്‍ കൊണ്ടു പോയി സ്‌കാന്‍ ചെയ്ത് ഗര്‍ഭമുണ്ടെന്ന് ഉറപ്പു വരുത്തി. വിവരം പ്രതിയുടെ മാതാവും അറിഞ്ഞു. ഗര്‍ഭം അലസിപ്പിച്ചാല്‍ വിവാഹം നടത്തി തരാമെന്ന് പ്രതിയുടെ മാതാവും സമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് കഴിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ വീണ്ടും പീഡനം നടന്നു. ഓഗസ്റ്റ് 30 ന് മുളക്കുഴ യക്ഷിമലക്കാവില്‍ വച്ച് വിവാഹംനടത്താമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, പറഞ്ഞ ദിവസം വിവാഹത്തിന് ഇവര്‍ ചെന്നില്ല. യുവതിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് സന്ധിസംഭാഷണം നടന്നു. വാക്കു തര്‍ക്കത്തിനൊടുവില്‍ അരുണ്‍ യുവതിയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ചെങ്ങന്നൂര്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണം താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് യുവതി പറയുന്നു. ഇടത്തരം കുടുംബത്തില്‍പ്പെട്ടതാണ് യുവതി. കാമുകന്‍ നായര്‍ സമുദായാംഗമാണ്. ഇതു കാരണം ഈഴവ യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്നാണ് യുവതി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button