KeralaLatest NewsNews

വരുമാനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ-വെള്ളി പണ്ടങ്ങള്‍ പണയംവെച്ച്‌ വായ്പയെടുക്കാന്‍ ഒരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടർന്ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെല്ലാം വരുമാനം കുറഞ്ഞു വരികയാണ്.വരുമാനം കുറഞ്ഞതോടെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ-വെള്ളി പണ്ടങ്ങള്‍ പണയംവെച്ച്‌ വായ്പയെടുക്കാന്‍ ദേവസ്വം ബോർഡ് തീരുമാനം. ഭക്തര്‍ കാണിക്കായി നല്‍കിയതും ക്ഷേത്രത്തിന്റെ സ്വത്തായ സ്വര്‍ണ്ണങ്ങളുമാണ് പണയത്തിന് വെയ്ക്കുന്നത്. കൊറോണ പ്രതിസന്ധിമൂലമുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്.

Read Also : തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചിഹ്നവും ചിത്രവുമടങ്ങിയ മാസ്ക് ; നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച്‌ പലിശ വരുമാനം മുതല്‍ക്കൂട്ടാനാണ് ഒരുങ്ങുന്നത്. വിലയുടെ രണ്ടു ശതമാനത്തോളം പലിശയായി ദേവസ്വം ബോര്‍ഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങള്‍, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെയുളള ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ഉരുപ്പടികളുടെ കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കി. വെള്ളിയുള്‍പ്പെടെയുള്ള ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. 2017ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കണക്കെടുപ്പ് നടപടികള്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button