ബംഗളുരു : മാധ്യമങ്ങള്‍ തന്റെ പേരിലുള്ള കേസിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കോടതിയില്‍.
Read Also : സ്വന്തം മൂത്രം ഉപയോഗിച്ച് ചാരായം വാറ്റി വിൽപ്പന നടത്തി വന്ന വിരുതൻ അറസ്റ്റിൽ
ബംഗളുരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയിലാണ് ബിനീഷ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യം അഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് സ്വാഭാവികമാണെന്നും തടയാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ നിലപാട്.
വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നായിരുന്നു ബിനീഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് കമ്മത്ത് കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഈ വാദവും കോടതി തള്ളി. അടച്ചിട്ട മുറിയില്‍ കേസ് കേള്‍ക്കണമെന്ന ബിനീഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റി. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും.
Post Your Comments