Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത 50 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു ; ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. രാംഭവന്‍ ബന്ദ എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഉത്തര്‍പ്രദേശിലെ ചിത്രകൂട്ട് ജില്ലയിലെ ജലസേചന വകുപ്പിലെ ജൂനിയര്‍ എഞ്ചിനീയറായ രാം ഭവന്‍ ബന്ദ, സംസ്ഥാനത്തിന്റെ പരിസര പ്രദേശങ്ങളില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി സിബിഐ അറിയിച്ചു. ഈ കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുന്നതിനു പുറമേ, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രതികള്‍ അവരുടെ പ്രവൃത്തികള്‍ റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളും മറ്റും പ്രതികള്‍ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തുവെന്നും ആരോപണമുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ മറ്റ് വ്യക്തികളുമായി വില്‍ക്കുന്നതിനും കൈമാറുന്നതിനും പങ്കിടുന്നതിനും പ്രതി ഡാര്‍ക്ക്വെബ് ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.

പ്രതിയുടെ വസതിയില്‍ 8 ലക്ഷം രൂപ, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, വെബ് ക്യാമറ, പെന്‍ ഡ്രൈവുകള്‍ / മെമ്മറി കാര്‍ഡുകള്‍, നിരവധി ലൈംഗിക കളിപ്പാട്ടങ്ങള്‍ എന്നിവയുള്‍പ്പെടെ കണ്ടെടുത്തു. 5-16 വയസ് പ്രായമുള്ള കുട്ടികളെ ആകര്‍ഷിക്കാന്‍ പ്രതികള്‍ ഈ ഇലക്ട്രോണിക് വസ്തുക്കളും ഗാഡ്ജെറ്റുകളും ഉപയോഗിച്ചുവെന്നാണ് സിബിഐ പറയുന്നത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യങ്ങള്‍ പങ്കുവെക്കുന്നതിനായി നിരവധി വ്യക്തികളുമായി (ഇന്ത്യന്‍, വിദേശ പൗരന്മാര്‍) നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഇയാളുടെ ഇ-മെയിലുകളുടെ പരിശോധനയില്‍ വ്യക്തമായി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും ഡാര്‍ക്ക്‌നെറ്റിലൂടെ നിരവധി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രതി എടുക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button