Latest NewsNewsCrime

ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലി തർക്കം; മൂന്നു പേരെ വെട്ടിക്കൊന്നു

ലഖ്‌നോ: ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പൊലീസുകാരനെയും അമ്മയെയും സഹോദരിയെും ബന്ധുക്കളായ അയല്‍ക്കാര്‍ വെട്ടിക്കൊന്നു. യുപിയിലെ ബന്ത ജില്ലയിലെ ചമ്രൗദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.

യു.പി പൊലീസില്‍ കോണ്‍സ്റ്റബിളായ അഭിജിത്ത്, അദ്ദേഹത്തിന്റെ അമ്മ, സഹോദരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബന്ത ഐ.ജി പറയുകയുണ്ടായി. പ്രതികളെ പിടികൂടി.

വീടിന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അഭിജിത്തിന്റെ വീട്ടിലേക്ക് തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. സംഭവം ചോദ്യം ചെയ്ത അഭിജിത്തിന്റെ സഹോദരിയെ അയല്‍പക്ക വീട്ടുകാര്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് കുടുബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുണ്ടായി. തിരിച്ചുവന്ന ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെടുകയായിരുന്നു ഉണ്ടായത്.

സാമ്പത്തിക കാര്യങ്ങളിലെ പകയും സംഭവത്തിന് പിന്നിലുണ്ടാകാമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button