KeralaLatest NewsIndia

രാഹുൽ ഗാന്ധിക്കെതിരെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെയോ, ഗുലാം നബി ആസാദിനെയോ മത്സരിപ്പിക്കാന്‍ വിമത വിഭാഗത്തിന്റെ നീക്കമെന്നു റിപ്പോർട്ടുകൾ

അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക സംസ്ഥാന ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്.

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതൃത്വത്തെ ചൊല്ലി വിവാദങ്ങള്‍ക്കിടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി യോഗം ഇന്ന് ചേരും. കൊവിഡ് സാഹചര്യത്തില്‍ എ.ഐ.സി.സി അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ വോട്ടിംഗ് കാര്‍ഡ് വഴി തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത പാര്‍ട്ടി ആലോചിക്കുന്നു. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക സംസ്ഥാന ഘടകങ്ങള്‍ തിരഞ്ഞെടുപ്പ് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ കാര്‍ഡുകള്‍ തയ്യാറാക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യത്തിന് ബലമേറുന്നത്. മുതിർന്ന നേതാക്കളുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കി.

read also: ഇഡി കണ്ടുകെട്ടുന്നത് ബിനീഷ് അനധികൃതമായി സമ്പാദിച്ച സ്വത്തുവകകൾ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീടും നഷ്ടമാകും, ഇഡിയെ കുടുക്കാൻ നോക്കിയ ബിനീഷിന്റെ ഭാര്യയും കുടുങ്ങും, സ്വത്തുക്കളും നഷ്ടമാകും

എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റല്‍ മാര്‍ഗത്തില്‍ വോട്ടെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിര്‍ദേശം. ജനുവരിയോടെ തെരഞ്ഞെടുപ്പ് നടപടി ക്രമം പൂര്‍ത്തിയാകുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിക്കുമന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറെ നാളുകളായി ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ തന്നെ കടുത്ത വിമര്‍ശനമുന്നിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിന് സോണിയാ ഗാന്ധി തന്നെ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുല്‍ഗാന്ധി തന്നെ മത്സരിക്കും എന്ന സൂചനകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.

read also: ബിനീഷിന്റെ വീട് കണ്ടുകെട്ടാൻ ഇഡി; ബിനീഷിന്റെ ഭാര്യയുടെ സ്വത്തും കണ്ടുകെട്ടും

അതേസമയം തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ തന്നെയാണ് മറുവിഭാഗത്തിന്റെയും തീരുമാനം. ശശി തരൂര്‍, ഗുലാംനബി ആസാദ് എന്നിവരിലൊരാളാകും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക എന്നാണ് സൂചന. പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ നേതൃത്വത്തില്‍ എത്തിയാലും മതി എന്ന നിലപാടാണ് വിമത വിഭാഗത്തിനുള്ളത്.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വം വേണമെന്നാണ് ഇവരുടെ ആവശ്യം. ശശി തരൂരിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കോ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്കോ കൊണ്ടുവരണമെന്നും ശക്തമായ ആവശ്യമുണ്ട്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലാകാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല എന്നാണ് ഈ വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

read also: ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍: വിവാദമായ പൊലീസ് നിയമഭേദഗതി പിന്‍വലിച്ചു: നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി

അതുകൊണ്ടുതന്നെ അന്താരാഷ്ട്ര രംഗങ്ങളിലടക്കം മികച്ച മുഖമായ തരൂരിനെ നേതൃസ്ഥാനത്തുകൊണ്ടുവന്നാല്‍ പാര്‍ട്ടിക്ക് മെച്ചമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ കേരളത്തിലെ ഒറ്റ നേതാക്കളും ശശി തരൂരിന് അനുകൂലമല്ലെന്നു മാത്രമല്ല രാഹുല്‍ ഗാന്ധിയെ മാത്രമേ സംസ്ഥാന നേതൃത്വവും അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയുമുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button