Latest NewsNewsIndia

പാകിസ്ഥാന്റെ നീക്കം ഉപഗ്രഹം തിരിച്ചറിഞ്ഞു, 500 കോടി നേടാനുള്ള പദ്ധതി പൊളിച്ചടുക്കി ഇന്ത്യ

ഭീകരപ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയച്ച നൂറ് കിലോ അഫ്ഗാൻ ഹെറോയിൻ ഉൾപ്പെടെ വൻ മയക്കുമരുന്നു ശേഖരവുമായി എത്തിയ ശ്രീലങ്കൻ ബോട്ട് പിടികൂടി ഇന്ത്യ. തൂത്തുക്കുടി കടലിലെ കോസ്റ്റ് ഗാർഡ് ആണ് പാകിസ്ഥാന്റെ നീക്കത്തെ പൊളിച്ചടുക്കിയത്.

ബോട്ടിൽ ഒഴിഞ്ഞ ഇന്ധനടാങ്കിൽ സൂക്ഷിച്ചിരുന്ന 99 പായ്ക്കറ്റ് ഹെറോയിനടക്കം നിരവധി വസ്തുക്കളാണ് പിടികൂടിയത്. ഹെറോയിന് 500 കോടി രൂപ വിലവരുമെന്നാണ് കണക്ക്. രാജ്യത്ത് നിരോധിക്കപ്പെട്ട ഉപഗ്രഹഫോൺ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവർത്തിക്കുന്നതായി ഉപഗ്രഹത്തിൽ നിന്നും സിഗ്നൽ ലഭിച്ചതോടെ ഐ എസ് ആർ ഒ ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ നിരീക്ഷണകേന്ദ്രത്തിൽ നിന്നും സന്ദേശം കൈമാറുകയായിരുന്നു. ഇതോടെ പൊളിഞ്ഞത് പാകിസ്ഥാന്റെ നീക്കമാണ്.

മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണമുണ്ടായ സേനകളിലൊന്ന് കോസ്റ്റ് ഗാർഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡിന് 2008 ഉണ്ടായിരുന്നത് തുച്ഛമായ 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടൻ 200 കപ്പലുകളുള്ള സേനയായി മാറം . 2008 ൽ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്. കടലിൽ ഫലപ്രദമായി പട്രോളിംഗ് നടത്താൻ രത്നഗിരിയിൽ എയർ സ്റ്റേഷനും നിർമ്മിച്ചു.

കോസ്റ്റ് ഗാർഡിന്റെ നവീകരണ പ്രവർത്തികൾക്കായി 2017ൽ മോദി സർക്കാർ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ൽ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൽ നിന്ന്, നിലവിൽ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാർഡ്, ഇനിയും 8000 പേരെ കൂടി ഉൾപ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.

കോസ്റ്റ് ഗാർഡിനൊപ്പം പുറം കടലിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നാവിക സേനയും കൂടുതൽ ശ്രദ്ധ നൽകിയത് മുംബയ് തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡൽ ഏജൻസിയാക്കി മാറ്റിയ സർക്കാർ മുംബയ് വിശാഖപട്ടണം, കൊച്ചി, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നാല് സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ചു.

ഇതോടു കൂടി രാജ്യത്തെ സമുദ്രാതിർത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണിൽക്കൂടിയല്ലാതെ ഇന്ത്യൻ അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ സന്ദേശം ലഭിച്ചാൽ നാല് മിനിട്ടിനുള്ളിൽ പറക്കാൻ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും പെട്ടെന്ന് പ്രഹരിക്കുവാൻ തയ്യാറായി കപ്പലുകളും സമുദ്രാതിർത്തിയിൽ അണിനിരത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button