KeralaLatest NewsNews

സിപിഎം അക്രമത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട യുവതി എൻഡിഎ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് കളത്തിൽ

ബാലുശേരി : സി പി എം ക്രൂരതയിൽ തേനാംകുഴിയിൽ സിബി ചാക്കോയ്ക്കും , ഭാര്യ ജ്യോത്സ്നക്കും അന്ന് നഷ്ടമായത് സ്വന്തം കുഞ്ഞിനെയാണ് .2018 ൽ കോടഞ്ചേരിയിൽ വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടിൽക്കയറിയായിരുന്നു ആക്രമണം . സിബിയുടെ ഭാര്യ നാലര മാസം ഗർഭിണിയായ ജ്യോത്സ്നയ്ക്ക് അക്രമത്തിനിടെ ചവിട്ടേറ്റു ഗർഭസ്ഥ ശിശു മരിച്ചിരുന്നു . അന്ന് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി .

Read Also : ഫൈസർ കോവിഡ് വാക്‌സിന് ഉടൻ അംഗീകാരം നൽകുമെന്ന് റിപ്പോർട്ട്

കുഞ്ഞിനെ നഷ്ടപ്പെട്ടതിനു പിന്നാലെ കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ വീട്ടിൽ വന്നിരുന്നതായി ജ്യോത്സ്ന പറയുന്നു . താനൊരു ബിജെപി പ്രവർത്തകയായിരുന്നില്ല. കുടുംബത്തിൽ ഉള്ളവർ ഇന്ന് വരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കല്ലാതെ ഒരാളും ഇതുവരെ ബിജെപിക്ക് വോട്ട് ചെയ്തിരുന്നില്ല. പക്ഷേ തന്നെ ഈ അവസ്ഥയിലാക്കി ശാരീരികമായും, മാനസികമായും പീഡിപ്പിച്ച് ഒറ്റപ്പെടുത്തിയപ്പോൾ ഇന്നലെ വരെ സ്വന്തമെന്ന് കരുതിയിരുന്നവർ വീടിന് മുന്നിൽ മൈക്ക് കെട്ടിവെച്ച് നിന്ന് തന്നെ മോശക്കാരിയാക്കിയപ്പോൾ, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നാളുകളിൽ നാട്ടിലെ ബി.ജെ.പി. പ്രവർത്തകരാണ് വീട്ടിൽ വന്ന് വിവരങ്ങളന്വേഷിച്ചതും ഒപ്പം നിന്നതും -ജ്യോത്സന പറഞ്ഞു .

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചൂണ്ട് ഡിവിഷനിലാണ് ജ്യോത്സ്ന എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button