Latest NewsNewsIndia

കോവിഡ് ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാരും

മുന്‍പ് 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകള്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്

ഗാന്ധിനഗര്‍ : കോവിഡ് ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സര്‍ക്കാരും. നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. 800 രൂപയാണ് പുതിയ നിരക്ക്. മുന്‍പ് 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകള്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

രോഗികളുടെ ആവശ്യപ്രകാരം വീട്ടിലെത്തി പരിശോധന നടത്തണമെങ്കില്‍ 1,100 രൂപ ഈടാക്കും. പുതുക്കി നിശ്ചയിച്ച നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ തന്നെ പ്രാബല്യത്തില്‍ വരുത്തുമെന്നും നിധിന്‍ഭായ് പട്ടേല്‍ അറിയിച്ചു. ഡല്‍ഹി സര്‍ക്കാരും ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു. 2,400 രൂപയാണ് നേരത്തെ രാജ്യതലസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്. രാജ്യത്താകമാനം ആര്‍.ടി – പി.സി.ആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഐ.സി.എം.ആര്‍ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തില്‍ ഇടപെടില്ലെന്നും സംസ്ഥാനങ്ങളാണ് അക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടതെന്നും അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button