Latest NewsKeralaNewsCrime

‘ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യ, സർപ്പദോഷമായി കണ്ടോളും എല്ലാവരും‘- സൂരജിന്റെ ക്രൂരത

ഉത്ര വധക്കേസിലെ പ്രതി സൂരജിനെക്കുറിച്ച് പാമ്പു പിടുത്തക്കാരന്റെ നിര്‍ണായക സാക്ഷിമൊഴി പുറത്ത് വന്നതോടെ ക്രൂരമായ ഉത്ര കൊലപാതകം വീണ്ടും ചർച്ചയാകുന്നു. മാനസികവളര്‍ച്ചയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതു കൊണ്ട് താന്‍ തന്നെ ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് സൂരജ് വ്യക്തമാക്കിയതായി പാമ്പുപിടുത്തക്കാരൻ പറയുന്നു.

ചാവരുകാവ് സുരേഷ് കൊല്ലം ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയില്‍ വെളിപ്പെടുത്തിയത്. ഉത്രവധക്കേസില്‍ മാപ്പുസാക്ഷിയാണ് സുരേഷ്. വിചാരണയ്ക്കിടെ സുരേഷ് വിങ്ങിക്കരഞ്ഞു. അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞുങ്ങളെ തിന്നാൻ മൂർഖനെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സൂരജ് സുരേഷിൽ നിന്നും പാമ്പിനെ വാങ്ങിയത്.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞ് പത്രത്തിൽ നിന്നാണ് സുരേഷ് മരണവാർത്ത അറിയുന്നത്. അന്ന് തന്നെ സൂരജിനെ വിളിച്ച് കാര്യം തിരക്കി. ‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ചു മഹാപാപം ചെയ്തത്’ എന്നു ചോദിച്ചപ്പോൾ ‘ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതു കൊണ്ടു ഞാൻ തന്നെ ചെയ്തതാണ്’ എന്നു മറുപടി പറഞ്ഞു. ചേട്ടൻ ഇത് ആരോടും പറയരുത്. സർപ്പദോഷമായി കരുതിക്കോളും. അല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകും എന്നും പറഞ്ഞു. ജയിലിൽ കഴിയുമ്പോൾ സംഭവം ഓർത്തു കരഞ്ഞ തന്നോടു സത്യം കോടതിയെ അറിയിക്കാൻ സഹതടവുകാരനാണു പറഞ്ഞതെന്ന് സുരേഷ് പറയുന്നു.

ഉത്രയെ കൊലപ്പെടുത്താനായി ബോധപൂര്‍വമായ ശ്രമമാണ് സൂരജില്‍ നിന്നുണ്ടായതെന്നും ഇതിനായാണ് തന്നെ പരിചയപ്പെട്ടതെന്നും തനിക്ക് ഈ കാര്യങ്ങള്‍ അറിവില്ലായിരുന്നെന്നും സുരേഷ് പറഞ്ഞു. മൂര്‍ഖനെ കൊടുത്ത പ്ലാസ്റ്റിക് ജാറും പ്രതിയുടെ ബാഗും തന്റെ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. കോടതിയിലും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ മൊഴികളും വിവരിച്ചു.

2020 ഫെബ്രുവരി 12-നാണ് സൂരജ് തന്നെ ആദ്യമായി വിളിച്ചു പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍ നേരിട്ടുകണ്ടു. വീട്ടില്‍ ബോധവത്കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26-ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടില്‍ ചെന്നത്.

ബോധവത്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസേന കൈകാര്യം ചെയ്തു. മാര്‍ച്ച് 21-ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവിച്ചെന്നും അതിന്റെ കുഞ്ഞിനെ തിന്നാന്‍ ഒരു മൂര്‍ഖനെ വേണമെന്നും ആവശ്യപ്പെട്ടു. പണത്തിന് ആവശ്യമുള്ളതിനാല്‍ താന്‍ 7,000 രൂപ വാങ്ങി മൂര്‍ഖനെ കൊടുത്തു. അതിനു ശേഷം പ്രതി ബന്ധപ്പെട്ടിട്ടില്ലെന്നും സുരേഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button